'ആ 300 മൊബൈല്‍ ഉപയോഗിച്ചത് പിന്നെ മരങ്ങളായിരുന്നോ'? ബാലാകോട്ടില്‍ ആക്രമണത്തില്‍ മരിച്ചവരെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകവെ പുതിയ വാദവുമായി രാജ്‌നാഥ് സിംഗ്

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സഖ്യ എത്രയെന്നുള്ളതിനെ ചൊല്ലി തര്‍ക്കങ്ങള്‍ തുടരവെ, പ്രതിപക്ഷ ആരോപണത്തെ തടുക്കാന്‍ കൂടുതല്‍ പേരെ രംഗത്തിറക്കി ബിജെപി. ബാലാകോട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ റോയിട്ടേഴ്, ഗാര്‍ഡിയന്‍, അള്‍ജസീറ തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അവിടെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥലവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിജസ്ഥിതി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. തുടക്കത്തില്‍ ഇതിനോട് പ്രതികരിക്കാത്ത ബിജെപി മന്ത്രിസഭാംഗങ്ങള്‍ ഇപ്പോള്‍ ഒന്നടങ്കം ആരോപണത്തെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് ആക്രമണത്തിന് മുമ്പ് ഈ മേഖലയില്‍ 300 മൊബൈല്‍ ഫോണ്‍ ആക്ടീവ് ആയിരുന്നുവെന്നും പിന്നീട് ഇതെല്ലാം നിര്‍ജ്ജീവമായെന്നുമാണ്. നാഷണല്‍ ടെക്‌നിക്കല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഈ വിവരം നല്‍കിയതെന്നും രാജ്‌നാഥ് സിംഗ് പറയുന്നു. ഭീകരരല്ലെങ്കില്‍ മരങ്ങളായിരുന്നോ ആ ഫോണുകള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് രാജ്‌നാഥ് സിംഗ് അസമിലെ ഒരു ചടങ്ങില്‍ ചോദിച്ചത്. മനുഷ്യരെയല്ല ബാലാകോട്ടില്‍ ഇന്ത്യ ആക്രമിച്ചില്ലാതാക്കിയത് വനമേഖലയിലെ മരങ്ങളെയാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

കൊതുകുകളെ ഹിറ്റടിച്ച് കൊന്നു കളഞ്ഞ നമ്മള്‍ ചത്ത കൊതുകിന്റെ എണ്ണം ചികയുകയാണൊ അതോ ഉറങ്ങാന്‍ പോവുകയാണോ എന്നാണ് മന്ത്രി വികെ സിംഗ് ചോദിച്ചത്. മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, നിര്‍മ്മല സീതാരാമന്‍ എന്നിവരെല്ലാം മരണസംഖ്യ സംബന്ധിച്ച കണക്കില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ