'ആ 300 മൊബൈല്‍ ഉപയോഗിച്ചത് പിന്നെ മരങ്ങളായിരുന്നോ'? ബാലാകോട്ടില്‍ ആക്രമണത്തില്‍ മരിച്ചവരെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകവെ പുതിയ വാദവുമായി രാജ്‌നാഥ് സിംഗ്

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സഖ്യ എത്രയെന്നുള്ളതിനെ ചൊല്ലി തര്‍ക്കങ്ങള്‍ തുടരവെ, പ്രതിപക്ഷ ആരോപണത്തെ തടുക്കാന്‍ കൂടുതല്‍ പേരെ രംഗത്തിറക്കി ബിജെപി. ബാലാകോട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ റോയിട്ടേഴ്, ഗാര്‍ഡിയന്‍, അള്‍ജസീറ തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അവിടെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥലവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിജസ്ഥിതി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. തുടക്കത്തില്‍ ഇതിനോട് പ്രതികരിക്കാത്ത ബിജെപി മന്ത്രിസഭാംഗങ്ങള്‍ ഇപ്പോള്‍ ഒന്നടങ്കം ആരോപണത്തെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് ആക്രമണത്തിന് മുമ്പ് ഈ മേഖലയില്‍ 300 മൊബൈല്‍ ഫോണ്‍ ആക്ടീവ് ആയിരുന്നുവെന്നും പിന്നീട് ഇതെല്ലാം നിര്‍ജ്ജീവമായെന്നുമാണ്. നാഷണല്‍ ടെക്‌നിക്കല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഈ വിവരം നല്‍കിയതെന്നും രാജ്‌നാഥ് സിംഗ് പറയുന്നു. ഭീകരരല്ലെങ്കില്‍ മരങ്ങളായിരുന്നോ ആ ഫോണുകള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് രാജ്‌നാഥ് സിംഗ് അസമിലെ ഒരു ചടങ്ങില്‍ ചോദിച്ചത്. മനുഷ്യരെയല്ല ബാലാകോട്ടില്‍ ഇന്ത്യ ആക്രമിച്ചില്ലാതാക്കിയത് വനമേഖലയിലെ മരങ്ങളെയാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

കൊതുകുകളെ ഹിറ്റടിച്ച് കൊന്നു കളഞ്ഞ നമ്മള്‍ ചത്ത കൊതുകിന്റെ എണ്ണം ചികയുകയാണൊ അതോ ഉറങ്ങാന്‍ പോവുകയാണോ എന്നാണ് മന്ത്രി വികെ സിംഗ് ചോദിച്ചത്. മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, നിര്‍മ്മല സീതാരാമന്‍ എന്നിവരെല്ലാം മരണസംഖ്യ സംബന്ധിച്ച കണക്കില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി