'ആ 300 മൊബൈല്‍ ഉപയോഗിച്ചത് പിന്നെ മരങ്ങളായിരുന്നോ'? ബാലാകോട്ടില്‍ ആക്രമണത്തില്‍ മരിച്ചവരെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകവെ പുതിയ വാദവുമായി രാജ്‌നാഥ് സിംഗ്

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സഖ്യ എത്രയെന്നുള്ളതിനെ ചൊല്ലി തര്‍ക്കങ്ങള്‍ തുടരവെ, പ്രതിപക്ഷ ആരോപണത്തെ തടുക്കാന്‍ കൂടുതല്‍ പേരെ രംഗത്തിറക്കി ബിജെപി. ബാലാകോട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ റോയിട്ടേഴ്, ഗാര്‍ഡിയന്‍, അള്‍ജസീറ തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അവിടെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥലവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിജസ്ഥിതി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. തുടക്കത്തില്‍ ഇതിനോട് പ്രതികരിക്കാത്ത ബിജെപി മന്ത്രിസഭാംഗങ്ങള്‍ ഇപ്പോള്‍ ഒന്നടങ്കം ആരോപണത്തെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് ആക്രമണത്തിന് മുമ്പ് ഈ മേഖലയില്‍ 300 മൊബൈല്‍ ഫോണ്‍ ആക്ടീവ് ആയിരുന്നുവെന്നും പിന്നീട് ഇതെല്ലാം നിര്‍ജ്ജീവമായെന്നുമാണ്. നാഷണല്‍ ടെക്‌നിക്കല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഈ വിവരം നല്‍കിയതെന്നും രാജ്‌നാഥ് സിംഗ് പറയുന്നു. ഭീകരരല്ലെങ്കില്‍ മരങ്ങളായിരുന്നോ ആ ഫോണുകള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് രാജ്‌നാഥ് സിംഗ് അസമിലെ ഒരു ചടങ്ങില്‍ ചോദിച്ചത്. മനുഷ്യരെയല്ല ബാലാകോട്ടില്‍ ഇന്ത്യ ആക്രമിച്ചില്ലാതാക്കിയത് വനമേഖലയിലെ മരങ്ങളെയാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

കൊതുകുകളെ ഹിറ്റടിച്ച് കൊന്നു കളഞ്ഞ നമ്മള്‍ ചത്ത കൊതുകിന്റെ എണ്ണം ചികയുകയാണൊ അതോ ഉറങ്ങാന്‍ പോവുകയാണോ എന്നാണ് മന്ത്രി വികെ സിംഗ് ചോദിച്ചത്. മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, നിര്‍മ്മല സീതാരാമന്‍ എന്നിവരെല്ലാം മരണസംഖ്യ സംബന്ധിച്ച കണക്കില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ