"രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്"; ഡല്‍ഹിയില്‍ തോറ്റിട്ടും കുലുങ്ങാതെ ബി.ജെ.പി, എം.പി

തിരഞ്ഞെടുപ്പ് ദിവസങ്ങള്‍ക്ക് തൊട്ടു മുമ്പായി ആം ആദ്മി പാര്‍ട്ടി നടത്തിയ ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിന് കാരണമായതെന്ന വാദവുമായി ബി.ജെ.പി എം.പി രമേഷ് ബിദുരി. പ്രതിമാസം 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാത്ത ഡല്‍ഹി നിവാസികളുടെ പക്കല്‍ നിന്നും ബില്‍ ഈടാക്കില്ലെന്ന അരവിന്ദ് കെജരിവാളിന്റെ പ്രഖ്യാപനം ദരിദ്രരായ ജനങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ചെന്നാണ് രമേഷ് ബിദുരി പ്രതികരിച്ചത്.

അതേസമയം പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളാണെന്നും അവരെ വെടിവെച്ചു കൊല്ലണമെന്നും പറഞ്ഞതില്‍ തെറ്റില്ലെന്നും ബി.ജെ.പി എം.പി പറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ കഴിയുമ്പോഴും ആം ആദ്മി പാര്‍ട്ടി വിജയത്തിലേക്കുള്ള കുതിപ്പ് തുടരുമ്പോള്‍ തന്നെയായിരുന്നു ബി.ജെ.പി എം.പിയുടെ പ്രതികരണം വന്നത്.

പ്രതിമാസം 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാത്തവരില്‍ നിന്ന് പണം ഈടാക്കില്ലെന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് മുഖ്യമന്ത്രി കെജരിവാള്‍ പ്രഖ്യാപിച്ചത്. വൈദ്യുതി സബ്സിഡിക്ക് പ്രതിവര്‍ഷം 1,800 മുതല്‍ 2,000 കോടി രൂപ വരെയാണ് സര്‍ക്കാരിന് ചെലവാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2015 ഫെബ്രുവരിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷം സര്‍ക്കാര്‍ വൈദ്യുതി ബില്ലുകള്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്.

“തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന അരവിന്ദ് കെജരിവാളിന്റെ തീരുമാനം ദരിദ്രരെ സ്വാധീനിച്ചിട്ടുണ്ട്.അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നില കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു”” അദ്ദേഹം പ്രതികരിച്ചു.

പൗരത്വ നിയമത്തിനെതിരായി ഷാഹിന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തെ ചുറ്റിപറ്റിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം നടന്നിരുന്നത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കിയായിരുന്നു ബിജെപി ചിത്രീകരിച്ചത്. രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. വിചാരണയ്ക്ക് ശേഷം അത്തരം ആളുകളെ തൂക്കിലേറ്റുന്നില്ലേ, “”ബി.ജെ.പി എം.പി ബിദുരി ചോദിച്ചു.

രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന് കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. താക്കൂറിന്റെ പ്രസ്താവനയെ ന്യായീകരിച്ചു കൊണ്ടായിരുന്നു ബി.ജെ.പി എം.പിയായ രമേഷ് ബിദുരിയുടെ പ്രതികരണം.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ