വെടിവെച്ച് കൊല്ലാനായിരുന്നെങ്കില്‍ കോടതിയുടെയും നിയമത്തിന്റെയും പ്രസക്തി പിന്നെന്താണ്?; ഹൈദരാബാദ് പൊലീസിനെതിരെ മനേക ഗാന്ധി

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച ശേഷം കൊന്ന നാല് പ്രതികളായ ഏറ്റുമുട്ടലിനിടയില്‍ കൊലപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയതിലൂടെ തെറ്റായ കീഴ്വഴക്കത്തിനാണ് രാജ്യത്ത് പൊലീസ് തുടക്കം കുറിച്ചതെന്ന് മനേക ഗാന്ധി ആരോപിച്ചു.

“ഭയപ്പെടുത്തുന്ന കാര്യമാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ആവശ്യമുള്ളതു പോലെ ആളുകളെ കൊല്ലാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനാവില്ല.വിചാരണക്ക് മുമ്പ് പ്രതികളെ കൊല്ലുകയാണെങ്കില്‍ കോടതിയും പൊലീസും നിയമവും പിന്നെന്തിനാണിവിടെ? അങ്ങനെയെങ്കില്‍ തോക്കെടുത്ത് ആര്‍ക്കും ആരെ വേണമെങ്കിലും വെടിവെച്ച് കൊല്ലാമല്ലോ? മനേക പറഞ്ഞു

കഴിഞ്ഞ മാസം 26- കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തി. “”അവര്‍ (പ്രതികള്‍) പോലീസില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുക്കുകയും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു … ഇത് തടയാന്‍ പൊലീസ് വെടിവച്ചു. ഇതില്‍ നാല് പ്രതികള്‍ മരിച്ചു,”” ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

ഏറ്റമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ മരിച്ച നാല് പ്രതികള്‍ റിമാന്‍ഡിലായിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ