വെടിവെച്ച് കൊല്ലാനായിരുന്നെങ്കില്‍ കോടതിയുടെയും നിയമത്തിന്റെയും പ്രസക്തി പിന്നെന്താണ്?; ഹൈദരാബാദ് പൊലീസിനെതിരെ മനേക ഗാന്ധി

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച ശേഷം കൊന്ന നാല് പ്രതികളായ ഏറ്റുമുട്ടലിനിടയില്‍ കൊലപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയതിലൂടെ തെറ്റായ കീഴ്വഴക്കത്തിനാണ് രാജ്യത്ത് പൊലീസ് തുടക്കം കുറിച്ചതെന്ന് മനേക ഗാന്ധി ആരോപിച്ചു.

“ഭയപ്പെടുത്തുന്ന കാര്യമാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ആവശ്യമുള്ളതു പോലെ ആളുകളെ കൊല്ലാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനാവില്ല.വിചാരണക്ക് മുമ്പ് പ്രതികളെ കൊല്ലുകയാണെങ്കില്‍ കോടതിയും പൊലീസും നിയമവും പിന്നെന്തിനാണിവിടെ? അങ്ങനെയെങ്കില്‍ തോക്കെടുത്ത് ആര്‍ക്കും ആരെ വേണമെങ്കിലും വെടിവെച്ച് കൊല്ലാമല്ലോ? മനേക പറഞ്ഞു

കഴിഞ്ഞ മാസം 26- കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തി. “”അവര്‍ (പ്രതികള്‍) പോലീസില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുക്കുകയും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു … ഇത് തടയാന്‍ പൊലീസ് വെടിവച്ചു. ഇതില്‍ നാല് പ്രതികള്‍ മരിച്ചു,”” ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

ഏറ്റമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ മരിച്ച നാല് പ്രതികള്‍ റിമാന്‍ഡിലായിരുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ