പാക് മിസൈലുകളെ നിലം തൊടീക്കാത്ത S-400 ; എന്താണ് രാജ്യത്തിന് കവചമൊരുക്കിയ 'സുദര്‍ശന്‍ ചക്ര'?

400 കിലോമീറ്റർ ദൂരപരിധിയുള്ള, ഇന്ത്യൻ അതിർത്തി കടന്നെത്തുന്ന എന്തിനെയും അടിച്ചിടുന്ന, പാക് ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന് കവചമൊരുക്കിയ ‘സുദർശൻ ചക്ര’. ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ തിരിച്ചടികളിൽ നിന്ന് രാജ്യത്തിന് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷാകവചം തീർത്ത ‘എസ്‌ 400’ എന്ന സുദർശൻ ചക്ര ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ഉപരിതല-വിമാന മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോയാണ് ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തത്. ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ തരത്തിലുള്ള വ്യോമാക്രമങ്ങളിൽ നിന്നും സംരക്ഷണം നൽകാനുള്ള കഴിവ് എസ്-400നുണ്ട് എന്നതാണ് പ്രതേകത. ഇവ കൂടാതെ ആളില്ലാ വിമാനങ്ങൾ, വേഗത്തിൽ സഞ്ചരിക്കുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെയും നേരിടാൻ കഴിയും. ദീർഘദൂര ശേഷിയുള്ളതിനാൽ നാറ്റോ അംഗങ്ങൾ S-400 നെ ഒരു പ്രധാന ഭീഷണിയായാണ് കാണുന്നത്.

എസ്എ-21 ഗ്രോളർ എന്ന് നാറ്റോ നാമകരണം ചെയ്ത എസ്-400ന് മൂന്ന് ഘടകങ്ങളാണ് ഉള്ളത്. മിസൈൽ ലോഞ്ചറുകൾ, ശക്തമായ ഒരു റഡാർ, ഒരു കമാൻഡ് സെന്റർ. 600 കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കൾ വരെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റർ പരിധിയിൽ വസ്തുക്കളെ ലക്ഷ്യമിടാനും തടയാനും എസ്-400 ന് കഴിയും. ഇതിനൊപ്പം 360-ഡിഗ്രി റഡാറും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഭീഷണികൾക്കെതിരെ വേഗത്തിൽ വിവിധ തലങ്ങളിലുള്ള പ്രതികരണം നൽകുന്നു. ഇന്ത്യയ്ക്ക് നാല് എസ്-400 സ്ക്വാഡ്രണുകളുണ്ട്. പത്താൻകോട്ട് മുതൽ ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങൾ ഉൾപ്പെടുന്നതാണ് ഒന്ന്. മറ്റൊന്ന് രാജസ്ഥാനിലെയും ഗുജറാത്തിലെയും തന്ത്ര പ്രധാന പ്രദേശങ്ങളെയാണ് സംരക്ഷിക്കുന്നത്.

1980-കളുടെ തുടക്കത്തിൽ എസ്-200 മിസൈൽ സംവിധാനത്തിന് പകരമായാണ് എസ്-400 വികസിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യ ആലോചന തുടങ്ങുന്നത്. എന്നാൽ ഉയർന്ന ചെലവും ക്രൂയിസ് മിസൈലുകളുടെ ഭീഷണി നേരിടാനുള്ള കഴിവില്ലായ്മ ചൂണ്ടിക്കാണിച്ച് കാരണം പദ്ധതിക്ക് അനുമതി ലഭിച്ചില്ല. ശേഷം 1980-കളുടെ അവസാനത്തിലാണ് ട്രയംഫ് എന്ന രഹസ്യനാമത്തിൽ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. ആദ്യം ക്രൂസി മിസൈലുകളെയും വിമാനങ്ങളെയും സ്റ്റെൽത്ത് വിമാനങ്ങളെയും നേരിടാൻ കഴിവുള്ള സംവിധാനമായാണ് വികസിപ്പിച്ചെടുത്തത്.

1991 ഓഗസ്റ്റ് 22-ന് ട്രയംഫ് പദ്ധതിക്ക് സോവിയറ്റ് സർക്കാർ അംഗീകാരം നൽകി. പക്ഷേ സോവിയറ്റ് യൂണിയന്റെ പദ്ധതിയെ വീണ്ടും സ്തംഭനാവസ്ഥയിലാക്കി. പിന്നീട് 1993 ജനുവരിയിൽ റഷ്യൻ വ്യോമസേന വീണ്ടും പദ്ധതി പ്രഖ്യാപിക്കുകയും 1999 ഫെബ്രുവരി 12-ന് വിജയകരമായ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. തുടക്കത്തിൽ 2001-ൽ വിന്യാസം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമുള്ളതിനാൽ 2007 വരെ വൈകി. റഷ്യൻ സായുധ സേന, ഇന്ത്യ ഉൾപ്പെടെ മറ്റ് നിരവധി രാജ്യങ്ങളാണ് ഇത് ഉപയോ​ഗിക്കുന്നത്.

എസ്-400 മിസൈൽ സംവിധാനം വാങ്ങിയ ആദ്യ രാജ്യമാണ് ചൈന. 2014ലാണ് ചൈന റഷ്യയിൽ നിന്ന് എസ്-400 വാങ്ങിയത്. ഇതിന് പിന്നാലെയാണ് 2018 ഒക്ടോബറിൽ, എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പു വച്ചത്. അമേരിക്കയുടെ കടുത്ത അതൃപ്തി മറികടന്നാണ് ഇന്ത്യ എസ്-400 വ്യോമ പ്രതിരോധസംവിധാനം വാങ്ങിയത്.

സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് അതിർത്തിയിൽ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യ ആക്ടിവേറ്റ് ചെയ്തിരുന്നു. പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ ചെറുത്തതും ഇതേ രീതിയിൽ ആയിരുന്നു.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ