രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്ക് 'തണ്ടി'യല്ലെന്ന് വരുണ്‍ ഗാന്ധി, അടുത്ത 20 വര്‍ഷം പ്രധാനമന്ത്രിയാവില്ലെന്നും കൂടെപ്പിറപ്പ്

രാഹുല്‍ ഗാന്ധിയോ പ്രിയങ്കയോ മോദിക്ക് ഭീഷണിയല്ലെന്ന് വരുണ്‍ ഗാന്ധി. സാധാരണ തന്റെ കൂടെപിറപ്പുമാരെ കുറിച്ച് മറുത്തൊന്നും പറയാത്ത ആളാണ് വരുണ്‍ ഗാന്ധി. ഇന്ത്യ ടുഡെയില്‍ നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ അടുത്ത 20 വര്‍ഷം പ്രധാനമന്ത്രിയാവില്ല എന്ന വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശിലെ പിലിഫിത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് വരുണ്‍ ഗാന്ധി. “ഞാന്‍ ഒരു പ്രവാചകനല്ല. പക്ഷെ അടുത്ത 10-20 വര്‍ഷക്കാലം എന്തായാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതണ്ട”- വരുണ്‍ പറഞ്ഞു. കസിനോട് ആദരവുണ്ടെന്നും എന്നാല്‍ ബന്ധം തികച്ചും ഔപചാരികമാണെന്നും വരുണ്‍ വ്യക്തമാക്കി. ബി ജെ പി വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിച്ചതായി കരുതണമെന്നും മോദി മത്സരത്തിന്റെ കാര്യത്തില്‍ രാഹുലിനേക്കാളും ഏറെ മുമ്പിലാണെന്നും വരുണ്‍ വ്യക്തമാക്കി.

2014 ല്‍ ബിജെപിയുടെ പ്രചാരകനായിരുന്നുവെങ്കിലും പിന്നീട് അമേഠിയില്‍ രാഹുല്‍ നടത്തിയ വികസനപ്രവര്‍ത്തനത്തെ പരസ്യമായി പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ ബിജെപിയില്‍ മോദി തന്നെ വരുണിനെ ഒതുക്കുകയും പാര്‍ട്ടി ഔദ്യോഗിക സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. മോദിയുടെ കൊല്‍ക്കത്ത റാലിയില്‍ സാധാരണ പ്രവര്‍ത്തകന്റെ റോളാണ് വരുണിന് നല്‍കിയത്. കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പിന്നീടാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു