'രാജീവ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ജീവനോടെ കാണുമായിരുന്നില്ല'; വാജ്‌പേയിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വിവാദമായതിനിടെ രാജീവ് ഗാന്ധിയെക്കുറിച്ച് അടല്‍ ബിഹാരി വാജ്പേയി നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. താന്‍ ജീവനോടെയിരിക്കുന്നതിനു കാരണം രാജീവ് ഗാന്ധിയാണെന്ന വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

തനിക്ക് കിഡ്‌നി സംബന്ധമായ അസുഖമുണ്ടെന്നറിഞ്ഞ രാജീവ് ഗാന്ധി തന്നെ ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തി അമേരിക്കയിലേക്ക് അയച്ചു. ചികിത്സിക്കാനുള്ള സൗകര്യങ്ങളും അവിടെ ഒരുക്കിത്തന്നെന്നും വാജ്‌പേയി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നേതാക്കള്‍ പരസ്പര ബഹുമാനവും സൗഹൃദവും സൂക്ഷിച്ചിരുന്നതിന്റെ തെളിവുകളിലൊന്നാണിത്. എന്നാല്‍ ഇപ്പോഴാകട്ടെ എതിരാളികള്‍ തമ്മിലുള്ള ആശയ പോരാട്ടം എല്ലാ മര്യാദകളും ലംഘിച്ച് വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് നീങ്ങുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരത്തിലൊന്നായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ വാക്കുകള്‍ക്കെതിരെ രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷപാര്‍ട്ടികളും ഉള്‍പ്പടെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വാജ്പേയിയെ മോദി ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

1985ലാണ് സംഭവം. രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി. വാജ്‌പോയി പ്രതിപക്ഷ നിരയിലെ ഏറ്റവും കടുത്ത എതിരാളിയും. വാജ്പേയിക്ക് കിഡ്‌നി സംബന്ധമായ അസുഖമുണ്ടാകുന്നു. ഇതറിഞ്ഞ രാജീവ് വാജ്‌പേയിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി. ആ സമയത്ത് യുഎസിലേക്ക് പോകാനിരുന്ന യുഎന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നും, ഈ അവസരം ഉപയോഗപ്പെടുത്തി അമേരിക്കയില്‍ ചികിത്സ തേടണമെന്നും രാജീവ് അറിയിക്കുന്നു. പറഞ്ഞത് പോലെ യുഎന്‍ പ്രതിനിധി സംഘാംഗമായി അമേരിക്കയിലെത്തിയ വാജ്‌പേയി ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി.

1990ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം, മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വാജ്‌പേയി ആദ്യം വെളിപ്പെടുത്തുന്നത്. ഉലേക് എന്‍പിയുടെ ദ അണ്‍ടോള്‍ഡ് വാജ്‌പേയി:പൊളിറ്റീഷ്യന്‍ ആന്‍ പാരഡോക്‌സ് എന്ന പുസ്തകത്തിലും ഈ സംഭവം പറയുന്നു.

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു