യു.പി തിരഞ്ഞെടുപ്പ്: കാണ്‍പൂരില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന് ആരോപണം

ഉത്തര്‍ പ്രദേശ് കാണ്‍പൂര്‍ സിറ്റിയിലെ ഗല്ലാ മണ്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ (ഇവിഎം) അജ്ഞാതര്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ബില്‍ഹൗര്‍ നിയമസഭ സീറ്റില്‍ നിന്നുള്ള എസ്.പി രചന സിങാണ് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഒരാള്‍ ഇടയ്ക്കിടെ സ്ട്രോങ് റൂമിനുള്ളില്‍ പോകുന്നതും തിരികെ ഇറങ്ങി വരുന്നതും കാണാം.

ഫെബ്രുവരി 20 നാണ് കാണ്‍പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിനായി ഇ.വി.എമ്മുകള്‍ ഗല്ലാ മണ്ടിയിലെ സ്‌ട്രോംഗ്‌റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെ അറിവോടെയാണ് കൃത്രിമം നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ജില്ലാ വരണാധികാരിക്ക് പോലും സ്‌ട്രോങ് റൂമിന് സമീപം പോകാന്‍ അനുവദമില്ലെന്നും, ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവമായി കാണ്ട് നടപടിയെടുക്കണമെന്നും എസ്.പി സ്ഥാനാര്‍ഥി പരാതിയില്‍ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് 1 ന് രണ്ട് പേര്‍ ബില്‍ഹൗര്‍ സ്‌ട്രോംഗ് റൂമിന്റെ പുറം ഭിത്തിയില്‍ കയറാന്‍ ശ്രമിച്ചുവെന്നും, ഇവരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിടികൂടി ലോക്കല്‍ പൊലീസിന് കൈമാറിയെന്നുമാണ് ഡി.എം നല്‍കിയ വിശദീകരണം.

ഇതിന്റെ ദൃശ്യങ്ങളാണ് എസ്.പി സ്ഥാനാര്‍ത്ഥി സ്‌ട്രോങ്‌റൂമില്‍ ആരോ പ്രവേശിച്ചുവെന്ന് ആരോപിച്ച് പങ്ക് വച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എസ്.പി സ്ഥാനാര്‍ത്ഥിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം യു.പിയില്‍ ഇന്നാണ് ആറാം ഘട്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം ഏഴാം തിയതിയാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ