സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത ഉദ്ധവ് താക്കറേയെ പോയി തല്ലണമെന്ന് കേന്ദ്രമന്ത്രി; ബി.ജെ.പി-.ശിവസേന പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ, മന്ത്രിക്ക് എതിരെ അറസ്റ്റ് വാറണ്ട്

കേന്ദ്രവും മഹാരാഷട്ര സര്‍ക്കാരും തമ്മില്‍ പുതിയ പോര്‍മുഖത്തിന് വഴിയൊരുക്കി കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ വിവാദ പരാമര്‍ശം. സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത ഉദ്ധവ് താക്കറെയെ പോയി അടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ പ്രസ്താവന. റാണെയുടെ പ്രസ്താവന മഹാരാഷ്ട്രയില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി- ശിവസേന പ്രവര്‍ത്തകര്‍ മുംബൈയില്‍ ഏറ്റുമുട്ടി. അതിനിടെ റാണെയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാസിക്കില്‍ ശിവസേന പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് റാണെയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുബൈയിലെ റാണെയുടെ വസതിയിലേക്ക് സേന പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

ജൂഹൂവിലെ റാണെയുടെ വസതിയ്ക്ക് മുന്നില്‍ ബി ജെ പി- സേന പ്രവര്‍കത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുപാര്‍ട്ടികളിലേയും പ്രവര്‍ത്തകരെ പിന്‍തിരിപ്പിച്ചത്. മുംബൈയില്‍ പലയിടങ്ങളിലും ബിജെപി -സേന പ്രവര്‍ത്തകര്‍ പരസ്പ്പരം കല്ലുകള്‍ എറിഞ്ഞു. അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് സേന പ്രവര്‍ത്തകര്‍ പല റോഡുകളും ഉപരോധിച്ചു. നാഗ്പ്പൂരിലെ ബിജെപി ഓഫീസിന് നേരേയും സേന പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. നാരയണ്‍ റാണെയെ കോഴിക്കള്ളന്‍ എന്ന് വിളിക്കുന്ന പോസ്റ്ററുകള്‍ സേന യുവജന വിഭാഗം പലയിടങ്ങളിലും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ റാണെ കോഴിക്കട നടത്തിയിരുന്നതിനെ പരാമര്‍ശിച്ചാണ് പോസ്റ്റര്‍.കേന്ദ്ര മന്ത്രിസഭയില്‍ പുതുതായി ഉള്‍പ്പെടുത്തിയ മന്ത്രിമാരെ പരിചയപ്പെടുത്തുന്നതിന് ബിജെപി റെയ്ഗ്ഡല്‍ നടത്തിയ ജന്‍ ആശിര്‍വാദ് യാത്രയിലാണ് നാരയണ്‍ റാണെ വിവാദ പ്രസ്താവന നടത്തിയത്. നേരത്തെ ഓഗസ്റ്റ് 15ന് പ്രസംഗത്തിനിടെ സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം ഉദ്ധവ് മറന്നത് ചൂണ്ടിക്കാണിച്ചാണ് അടിക്കുമെന്ന് റാണെ പ്രസ്താവിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ