ത്രിപുരയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനിയന്ത്രിതമായി എച്ച്‌ഐവി പടരുന്നു; പ്രഭവകേന്ദ്രം മയക്കുമരുന്ന് സംഘങ്ങള്‍; 572 വിദ്യാര്‍ത്ഥികള്‍ രോഗബാധിതര്‍

സംസ്ഥാനത്തെ എച്ച്‌ഐവി രോഗബാധിതരായ വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തി ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. സംസ്ഥാനത്ത് 828 വിദ്യാര്‍ത്ഥികളാണ് രോഗബാധിതരായി ഉണ്ടായിരുന്നത്. ഇതില്‍ 47 വിദ്യാര്‍ത്ഥികള്‍ രോഗം ബാധിച്ച് മരിച്ചെന്നും 572 പേര്‍ രോഗബാധിതരായി തുടരുന്നെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി.

സംസ്ഥാനത്തിന് പുറത്തേയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പഠനത്തിനായി പോയ വിദ്യാര്‍ത്ഥികളാണ് രോഗബാധിതരില്‍ ഏറെയും. അതേസമയം വിദ്യാര്‍ത്ഥികളില്‍ വ്യാപകമായി എച്ച്‌ഐവി രോഗം പടര്‍ന്നതിന് കാരണം മയക്കുമരുന്നിന്റെ ഉപയോഗമാണെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി.

കുത്തിവയ്പ്പിലൂടെയുള്ള മയക്കുമരുന്ന് ഉപയോഗമാണ് വിദ്യാര്‍ത്ഥികളില്‍ വ്യാപകമായ എച്ച്‌ഐവി ബാധയ്ക്ക് കാരണമെന്ന് ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. ടിഎസ്എസിഎസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 220 സ്‌കൂളുകളില്‍ നിന്നും 24 കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് മയക്കുമരുന്ന് ഉപയോഗത്തിലൂടെ രോഗബാധിതരായത്.

സംസ്ഥാനത്തുടനീളമുള്ള 164 ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടിഎസ്എസിഎസിന്റെ റിപ്പോര്‍ട്ട്. അതേസമയം രോഗബാധിതരായ കുട്ടികളില്‍ വലിയൊരു ശതമാനവും സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മാതാപിതാക്കള്‍ രണ്ട് പേരും സര്‍ക്കാര്‍ സര്‍വീസിലുള്ള കുട്ടികള്‍ വരെ രോഗബാധിതരായവരുടെ പട്ടികയിലുണ്ടെന്നും ടിഎസ്എസിഎസ് അറിയിച്ചു.

തങ്ങളുടെ കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന വിവരം മാതാപിതാക്കളും അറിഞ്ഞിരുന്നില്ല. പുതിയ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ദിവസവും അഞ്ച് മുതല്‍ ഏഴ് വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി. ത്രിപുരയിലെ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ശില്പശാലയിലാണ് ടിഎസ്എസിഎസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2024 മെയ് വരെ ത്രിപുരയില്‍ 8729 പേരാണ് രോഗബാധിതരായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 5674 പേരാണ് നിലവില്‍ ജീവനോടെയുള്ളത്. ഇതില്‍ 4570 പേര്‍ പുരുഷന്‍മാരും 1103 പേര്‍ വനിതകളും ഒരു ട്രാന്‍സ് വിഭാഗത്തിലുള്ളയാളും ഉണ്ടെന്ന് ടിഎസ്എസിഎസ് അറിയിച്ചു. മയക്കുമരുന്നിന്റെ വലിയ രീതിയിലുള്ള ഉപഭോഗമാണ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമായി ടിഎസ്എസിഎസ് പറയുന്നത്.

സിന്തെറ്റിക് മയക്കുമരുന്നുകളുടെ ഉപഭോഗമാണ് അതിവേഗം രോഗം പടര്‍ത്തുന്നത്. കുത്തിവയ്പ്പിലൂടെ സ്വീകരിക്കുന്ന ലഹരിക്കൊപ്പമാണ് വിദ്യാര്‍ത്ഥികളില്‍ രോഗാണുവും പ്രവേശിക്കുന്നത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍