ത്രിപുരയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനിയന്ത്രിതമായി എച്ച്‌ഐവി പടരുന്നു; പ്രഭവകേന്ദ്രം മയക്കുമരുന്ന് സംഘങ്ങള്‍; 572 വിദ്യാര്‍ത്ഥികള്‍ രോഗബാധിതര്‍

സംസ്ഥാനത്തെ എച്ച്‌ഐവി രോഗബാധിതരായ വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തി ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. സംസ്ഥാനത്ത് 828 വിദ്യാര്‍ത്ഥികളാണ് രോഗബാധിതരായി ഉണ്ടായിരുന്നത്. ഇതില്‍ 47 വിദ്യാര്‍ത്ഥികള്‍ രോഗം ബാധിച്ച് മരിച്ചെന്നും 572 പേര്‍ രോഗബാധിതരായി തുടരുന്നെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി.

സംസ്ഥാനത്തിന് പുറത്തേയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പഠനത്തിനായി പോയ വിദ്യാര്‍ത്ഥികളാണ് രോഗബാധിതരില്‍ ഏറെയും. അതേസമയം വിദ്യാര്‍ത്ഥികളില്‍ വ്യാപകമായി എച്ച്‌ഐവി രോഗം പടര്‍ന്നതിന് കാരണം മയക്കുമരുന്നിന്റെ ഉപയോഗമാണെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി.

കുത്തിവയ്പ്പിലൂടെയുള്ള മയക്കുമരുന്ന് ഉപയോഗമാണ് വിദ്യാര്‍ത്ഥികളില്‍ വ്യാപകമായ എച്ച്‌ഐവി ബാധയ്ക്ക് കാരണമെന്ന് ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. ടിഎസ്എസിഎസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 220 സ്‌കൂളുകളില്‍ നിന്നും 24 കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് മയക്കുമരുന്ന് ഉപയോഗത്തിലൂടെ രോഗബാധിതരായത്.

സംസ്ഥാനത്തുടനീളമുള്ള 164 ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടിഎസ്എസിഎസിന്റെ റിപ്പോര്‍ട്ട്. അതേസമയം രോഗബാധിതരായ കുട്ടികളില്‍ വലിയൊരു ശതമാനവും സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മാതാപിതാക്കള്‍ രണ്ട് പേരും സര്‍ക്കാര്‍ സര്‍വീസിലുള്ള കുട്ടികള്‍ വരെ രോഗബാധിതരായവരുടെ പട്ടികയിലുണ്ടെന്നും ടിഎസ്എസിഎസ് അറിയിച്ചു.

തങ്ങളുടെ കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന വിവരം മാതാപിതാക്കളും അറിഞ്ഞിരുന്നില്ല. പുതിയ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ദിവസവും അഞ്ച് മുതല്‍ ഏഴ് വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി. ത്രിപുരയിലെ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ശില്പശാലയിലാണ് ടിഎസ്എസിഎസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2024 മെയ് വരെ ത്രിപുരയില്‍ 8729 പേരാണ് രോഗബാധിതരായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 5674 പേരാണ് നിലവില്‍ ജീവനോടെയുള്ളത്. ഇതില്‍ 4570 പേര്‍ പുരുഷന്‍മാരും 1103 പേര്‍ വനിതകളും ഒരു ട്രാന്‍സ് വിഭാഗത്തിലുള്ളയാളും ഉണ്ടെന്ന് ടിഎസ്എസിഎസ് അറിയിച്ചു. മയക്കുമരുന്നിന്റെ വലിയ രീതിയിലുള്ള ഉപഭോഗമാണ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമായി ടിഎസ്എസിഎസ് പറയുന്നത്.

സിന്തെറ്റിക് മയക്കുമരുന്നുകളുടെ ഉപഭോഗമാണ് അതിവേഗം രോഗം പടര്‍ത്തുന്നത്. കുത്തിവയ്പ്പിലൂടെ സ്വീകരിക്കുന്ന ലഹരിക്കൊപ്പമാണ് വിദ്യാര്‍ത്ഥികളില്‍ രോഗാണുവും പ്രവേശിക്കുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും