വില്ലനായി ഡിഎന്‍എ ഫലം,വളര്‍ത്തിയ കുഞ്ഞിനെ കൈവിട്ട് സ്വന്തം കുഞ്ഞിനെ വേണ്ടെന്ന് മാതാപിതാക്കള്‍

മൂന്നു വര്‍ഷത്തോളം കണ്ണിലെ കൃഷ്ണമണിയെപ്പോലെ ആറ്റുനോറ്റു വളര്‍ത്തിയ കുഞ്ഞ് തങ്ങളുടേതായിരുന്നില്ലെന്ന് തിരിച്ചറിയുമ്‌പോള്‍ ഏത് മാതാപിതാക്കളും തളര്‍ന്നു പോകും. അതോടൊപ്പം തങ്ങളുടെ യഥാര്‍ത്ഥ കുഞ്ഞ് മറ്റൊരു കുടുംബത്തില്‍ വളരുന്നു എന്നു കൂടി അറിഞ്ഞാലോ? ഇങ്ങനെയൊരു പ്രശ്‌നത്തെ വളരെ ഹൃദയവിശാലതയോടുകൂടി പരിഹരിച്ചിരിയ്ക്കുകയാണ് അസ്സമിലെ രണ്ടു കുടുംബങ്ങള്‍.

അസ്സമിലെ ദരംഗ് ജില്ലയിലാണ് സംഭവം. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വച്ച് ബോഡോ കുടുംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച ശിശുക്കള്‍ മാറിപോവുകയയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇരുകുടുംബങ്ങളും ഇത് മനസിലാക്കുന്നത്. 48 കാരനായ മുസ്ലിം അധ്യാപകന്റെ ഭാര്യക്കാണ് പിന്നീട് കുഞ്ഞ് മാറിപോയതായി സംശയമുടലെടുത്തത്. തങ്ങളുടെ കുടുംബത്തിലെ ആരുമായും കുഞ്ഞിന് മുഖസാദൃശ്യമില്ലെന്നുള്ളതായിരുന്നു സംശയത്തിന് കാരണം. സംശയത്തിന്‍റ കഥയുമായി ആശുപത്രിയിലെത്തിയെങ്കിലും അവര്‍ ആവലാതി പരിഗണിച്ചില്ല.പിന്നീട് ഏറെ നാളത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡി എന്‍ എ ടെസ്റ്റിന് കുട്ടികളെ വിധേയമാക്കുന്നത്.

ഇതോടെ ഇരുകുടുംബങ്ങളും ഞെട്ടി.കോടതി വഴി പ്രശ്നം പരിഹരിക്കാമെന്ന് തീരുമാനിച്ചു. രണ്ടുവര്‍ഷം പരിപാലിച്ച് പൊന്നോമനകളെ മനസില്ലാ മനസോടെയെങ്കിലും കൈമാറാനായുള്ള സംയുക്ത ഹര്‍ജി ഇരു കുടുംബങ്ങളും കോടതിയില്‍ നല്‍കി. തുടര്‍ന്നാണ് കുട്ടികളെ കൈമാറ്റം ചെയ്യാനുള്ള തീയ്യതിയായി ജനുവരി 4 തീരുമാനിച്ചത്. എന്നാല്‍ രണ്ടു വയസ്സിലധികം പ്രായമുള്ള കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള വൈകാരിക ബന്ധം പെട്ടന്ന് തച്ചുടക്കാനാവില്ലെന്ന്് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് സ്നേഹത്തെ കണ്ടില്ലെന്നു വച്ച് രക്തബന്ധത്തിനു പിന്നാലെ പോവേണ്ടെന്ന തീരുമാനത്തില്‍ ഇരു കുടുംബങ്ങളും എത്തിച്ചേര്‍ന്നത്.

ഈ മാസം 24ന് മറ്റൊരു സംയുക്ത ഹര്‍ജിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരു കുടുംബങ്ങളും. “സ്നേഹിച്ചു വളര്‍ത്തിയ അച്ഛനമ്മമാര്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ കുട്ടികളെ തങ്ങളോടൊപ്പം കഴിയാന്‍ കോടതി അനുവദിയ്ക്കണം” ഇതാണ് ഇപ്പോള്‍ അവരുടെ ആവശ്യം.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി