മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ വഴിതെറ്റി എത്തിയത് ഒഡിഷയിൽ; ആശങ്കയിൽ തൊഴിലാളികൾ

കുടിയേറ്റ തൊഴിലാളുകളുമായി മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിൻ വഴിതെറ്റി ഒഡിഷയിലെത്തി. മെയ് 21-ന് മുംബൈയിലെ വസായി റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണ് ഒഡിഷയിലെത്തിയത്. ജോലി നഷ്ടപ്പെട്ട് കഷ്ടതയിലായ തൊഴിലാളികൾക്കു നീണ്ട ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് ട്രെയിൻ ലഭ്യമായത്. എന്നാൽ ജന്മനാട്ടിലെത്താൻ ആശിച്ച് ട്രെയിൻ കയറിയ  തൊഴിലാളികൾ എത്തപ്പെട്ടത് ഒഡിഷയിൽ നിന്ന് 750 കിലോമീറ്റർ അകലെയുള്ള റൂർക്കലയിലാണ്.

മഹാരാഷ്ട്രയിലെ വസായ് സ്റ്റേഷനിൽ  നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിൻ അർദ്ധരാത്രി മുഴുവൻ തികച്ചും വ്യത്യസ്തമായ മറ്റൊരു വഴി സഞ്ചരിച്ചാണ് റൂർക്കലയിൽ എത്തിയത്. ആശങ്കയിലായ തൊഴിലാളികൾ ഇതു സംബന്ധിച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ ചില ആശയക്കുഴപ്പങ്ങൾ കാരണം ലോക്കോ പൈലറ്റിന് വഴി മാറി പോയതാണെന്നാണ് അറിയിച്ചത്. എന്നാൽ ലോക്കോ പൈലറ്റിനു വഴി തെറ്റിയതാണെന്ന വാദം റെയിൽവേ നിഷേധിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം തന്നെയാണ് ട്രെയിൻ സഞ്ചരിച്ചതെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.

ചില ശ്രമിക് ട്രെയിനുകൾ വഴി തിരിച്ചു വിടാൻ റെയിൽവേ തീരുമാനിച്ചിരുന്നതായാണ് അധികൃതർ ദേശീയ മാധ്യമത്തോട് പറഞ്ഞത്. എന്നാൽ  എന്തുകൊണ്ട് ഇതു സംബന്ധിച്ച് തൊഴിലാളികൾക്ക് വിവരം നൽകിയില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. റൂർക്കലയിൽ നിന്ന് ട്രെയിൻ എപ്പോൾ ഗോരഖ്പുരിലേക്ക് തിരിക്കും എന്ന് അറിയാത്തതിനാൽ ആകെ ആശങ്കയിലാണ് തൊഴിലാളികൾ.

Latest Stories

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ