ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിൽ തകർന്ന പഹൽഗാമിൽ നിന്ന് പ്രതീക്ഷളുടെ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കശ്മീർ താഴ്‌വരയിൽ വേനൽക്കാലം ആസ്വദിക്കാൻ ആഗ്രഹിച്ച വിനോദസഞ്ചാരികൾ യാത്രാ പദ്ധതികളിൽ ഉറച്ചുനിന്നുകൊണ്ട് തിരിച്ചുവന്നതായി പ്രാദേശിക റിപോർട്ടുകൾ സൂചിപ്പിക്കുന്നു. “ഞങ്ങൾ അത് ആലോചിച്ചു, വരാൻ തീരുമാനിച്ചു” എന്നായിരുന്നു ആളുകളുടെ പ്രതികരണം.

“ലിറ്റിൽ സ്വിറ്റ്സർലൻഡ്” എന്ന്വിളിക്കപ്പെടുന്ന പ്രകൃതിരമണീയമായ ആ പ്രദേശം ചൊവ്വാഴ്ചത്തെ ആക്രമണത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. എന്നിരുന്നാലും ആക്രമണത്തിന്റെ ഗ്രൗണ്ട് സീറോ ആയ ബൈസരൻ പുൽമേട് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

പുൽമേടിനു ചുറ്റുമുള്ള പൈൻ വനങ്ങളിൽ നിന്ന് തീവ്രവാദികളുടെ സംഘം പുറത്തുവന്ന് സംശയാസ്പദമായ ഒരു കൂട്ടം വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തതിനുശേഷം, തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം കുറച്ചു ദിവസത്തേക്ക് ശൂന്യമായിരുന്നു. ഒരു ദിവസം 5,000 മുതൽ 7,000 വരെ വിനോദസഞ്ചാരികൾ ഉണ്ടായിരുന്ന സ്ഥാനത്ത്, കൂട്ടക്കൊലയ്ക്ക് ശേഷം 100 പേരെ പോലും കാണാൻ കഴിഞ്ഞിരുന്നില്ല. ഇത് ടൂറിസത്തെ ആശ്രയിക്കുന്ന തദ്ദേശവാസികൾക്ക് തൊഴിലില്ലായ്മയുടെ ഭീതി ഉയർത്തുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്