മമത ബാനർജിയ്ക്ക് ഇന്ന് നിർണായക ദിനം; ഭബാനിപൂർ മണ്ഡലത്തിൽ ഇന്ന് വോട്ടെടുപ്പ്

പശ്ചിമ ബംഗാളിലെ ദക്ഷിണ കൊൽക്കത്ത നിയമസഭാ മണ്ഡലമായ ഭബാനിപൂരിലെ മൂന്ന് ലക്ഷത്തിലധികം വോട്ടർമാർ ഇന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ വിധി നിർണയിക്കും. മുഖ്യമന്ത്രി പദത്തിൽ എംഎൽഎ അല്ലാതെ ഇരുന്ന് ആറുമാസത്തെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സംസ്ഥാന നിയമസഭയിൽ വീണ്ടും പ്രവേശിക്കണമെങ്കിൽ മമത ബാനർജിയ്ക്ക് ഈ തിരഞ്ഞെടുപ്പ് വിജയിക്കണം.

12 മണിക്കൂറിലധികം നീളുന്ന പോളിംഗ് രാവിലെ 7 മണിയോടെ ആരംഭിച്ചു. ഒക്ടോബർ 3 -ന് വോട്ടെണ്ണും. മമത ബാനർജിക്ക് വേണ്ടി തൃണമൂൽ കോൺഗ്രസ് നേതാവ് ശോഭന്ദേബ് ചതോപാദ്ധ്യായ രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഈ ഏപ്രിൽ-മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്ക് മികച്ച വിജയം ഉണ്ടായിരുന്നിട്ടും നന്ദിഗ്രാമിൽ നിന്ന് വിജയിക്കാൻ കഴിയാത്തതിനാലാണ് മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും മത്സരിക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന, പിന്നീട് ബി.ജെ.പിയിലേക്ക് കൂറുമാറിയ സുവേന്ദു അധികാരിയാണ് മമതയെ പരാജയപ്പെടുത്തിയത്.

സിഎഎ, എൻആർസി, നോട്ട് നിരോധനം എന്നിങ്ങനെ ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ താൻ മാത്രമാണ് പോരാടുന്നത് എന്നും അതിനാൽ മുഖ്യമന്ത്രിയായി തുടരുന്നതിന് തന്റെ വിജയം അനിവാര്യമാണ് എന്ന് മമത പറഞ്ഞിരുന്നു.

Latest Stories

'ഓപ്പണർ റോളിൽ നിന്നും അഭിഷേകിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കൊണ്ടുവരണം': രവി ശാസ്ത്രി

വാഖഡെയിൽ ഇന്ത്യക്ക് സെമിഫൈനലുകളിൽ പരാജയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അത് മാറും: സുനിൽ ഗവാസ്കർ

ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് ട്രംപിന് ഒരു ധാരണയുമില്ല; വിമർശനുമായി അമേരിക്കൻ നേതാക്കൾ

'ആർച്ചർ ഒരു പണിയാണ്, സഞ്ജു കുറച്ച് ശ്രദ്ധിക്കണം'; ഉപദേശിച്ച് മുൻ ഇന്ത്യൻ താരം

തൃക്കാക്കരയില്‍ വീണ്ടും സിപിഎം സ്വതന്ത്രന്‍!; മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങുന്നു?; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയാക്കി രാജിവെയ്ക്കുന്ന ഫോര്‍മുല തയ്യാര്‍

'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്'; രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; 101 പേരെ കാണാതായി; 78 പേര്‍ക്ക് പരുക്കേറ്റു; ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

'മലയാളം ഇനി ഭരണഭാഷ', ബില്ലിൽ ഒപ്പിട്ട് ഗവർണർ; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും

വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം, രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം