മമത ബാനർജിയ്ക്ക് ഇന്ന് നിർണായക ദിനം; ഭബാനിപൂർ മണ്ഡലത്തിൽ ഇന്ന് വോട്ടെടുപ്പ്

പശ്ചിമ ബംഗാളിലെ ദക്ഷിണ കൊൽക്കത്ത നിയമസഭാ മണ്ഡലമായ ഭബാനിപൂരിലെ മൂന്ന് ലക്ഷത്തിലധികം വോട്ടർമാർ ഇന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ വിധി നിർണയിക്കും. മുഖ്യമന്ത്രി പദത്തിൽ എംഎൽഎ അല്ലാതെ ഇരുന്ന് ആറുമാസത്തെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സംസ്ഥാന നിയമസഭയിൽ വീണ്ടും പ്രവേശിക്കണമെങ്കിൽ മമത ബാനർജിയ്ക്ക് ഈ തിരഞ്ഞെടുപ്പ് വിജയിക്കണം.

12 മണിക്കൂറിലധികം നീളുന്ന പോളിംഗ് രാവിലെ 7 മണിയോടെ ആരംഭിച്ചു. ഒക്ടോബർ 3 -ന് വോട്ടെണ്ണും. മമത ബാനർജിക്ക് വേണ്ടി തൃണമൂൽ കോൺഗ്രസ് നേതാവ് ശോഭന്ദേബ് ചതോപാദ്ധ്യായ രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഈ ഏപ്രിൽ-മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്ക് മികച്ച വിജയം ഉണ്ടായിരുന്നിട്ടും നന്ദിഗ്രാമിൽ നിന്ന് വിജയിക്കാൻ കഴിയാത്തതിനാലാണ് മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും മത്സരിക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന, പിന്നീട് ബി.ജെ.പിയിലേക്ക് കൂറുമാറിയ സുവേന്ദു അധികാരിയാണ് മമതയെ പരാജയപ്പെടുത്തിയത്.

സിഎഎ, എൻആർസി, നോട്ട് നിരോധനം എന്നിങ്ങനെ ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ താൻ മാത്രമാണ് പോരാടുന്നത് എന്നും അതിനാൽ മുഖ്യമന്ത്രിയായി തുടരുന്നതിന് തന്റെ വിജയം അനിവാര്യമാണ് എന്ന് മമത പറഞ്ഞിരുന്നു.

Latest Stories

'കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി രൂപ കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും'; കെ എൻ ബാലഗോപാൽ

രാജസ്ഥാന്‍ ഖനന കരാറില്‍ അദാനിയ്‌ക്കെതിരെ വിധിയെഴുതിയ ജഡ്ജിയ്ക്ക് മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റം; അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ട ജഡ്ജിയെ ബിജെപി സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ വിധിയും സ്റ്റേ ചെയ്ത് ഹൈക്കോടതി

'പാരഡി ​ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതല്ല, പാരഡി ​ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യം'; വി ഡി സതീശൻ

'No logic only madness പിണറായി സർക്കാർ'; പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത്തിൽ വിമർശിച്ച് സന്ദീപ് വാര്യർ

വി സി നിയമനത്തിലെ ഒത്തുതീര്‍പ്പ്; സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് ടി പി രാമകൃഷ്ണന്‍

മഹാത്മാഗാന്ധിയുടെ പേര് വെട്ടി പുതിയ തൊഴിലുറപ്പ് ഭേദഗതി വിബിജി റാം ജി ലോക്‌സഭ കടത്തി ബിജെപി; ബില്ല് കീറിയെറിഞ്ഞ് ശക്തമായ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം

'നിനക്കായി ഞങ്ങൾ കരുതിവച്ച ജീവിതം ജീവിക്കാൻ കൂടുതൽ സമയം ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു'; മകളുടെ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി കെ എസ് ചിത്ര

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

ഐഎഫ്എഫ്കെ പ്രതിസന്ധി; കേന്ദ്ര വിലക്കിന് വഴങ്ങി കേരളം, ആറ് ചിത്രങ്ങൾക്ക് വിലക്ക്

'താൻ വർ​​ഗീയ വാദിയെന്ന് പ്രചരിപ്പിക്കുന്നു, മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുന്നു'; അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്ന് വെള്ളാപ്പള്ളി നടേശൻ