ഇന്ത്യൻ മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ വലതുപക്ഷ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഭീഷണികൾ; നിയമനടപടി ആവശ്യപ്പെട്ട് റാണാ

നേരത്തെ തെഹൽക്കയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ മാധ്യമ പ്രവർത്തകയായ റാണാ അയ്യൂബ് ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ്. തെഹൽക്ക പത്രാധിപരായിരുന്ന തരുൺ തേജ്പാൽ ഉൾപ്പെട്ട ഒരു ലൈംഗികാതിക്രമ ആരോപണം സ്ഥാപനം കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് നവംബർ 2013, ൽ തെഹൽക്കയിൽ നിന്നു രാജി വെച്ചു. നരേന്ദ്രമോദിക്കും ബി.ജെ.പി. ക്കുമെതിരെ അതി രൂക്ഷമായ വിമർശനം അവർ ഉയർത്തിയിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണയുടെ ഫീച്ചർ എക്കാലത്തെയും 20 മികച്ച മാസികാ ഫീച്ചറുകളിലൊന്നായി ഔട്ട്‍ലുക്ക് മാസിക തെരഞ്ഞെടുത്തിരുന്നു. ഈ ഫീച്ചർ പിന്നീട് അവർ ഗുജറാത്ത് ഫയൽസ്: അനാറ്റമി ഓഫ് എ കവർ അപ്പ് എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു.

ഇന്നലെ റാണാ അയ്യൂബ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വലതുപക്ഷ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ തന്നെ എങ്ങനനെയാണ് ലക്ഷ്യംവെക്കുന്നത് എന്ന ഗുരുതരമായ കാര്യത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നു. റാണാ അയ്യൂബ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു: “ഇന്ന് രാത്രി ഞാൻ ഒരു പേടിസ്വപ്നമായി ജീവിച്ചു. ഈ വലതുപക്ഷ ട്വിറ്റർ ഹാൻഡിൽ പുലർച്ചെ 1.15ന് എൻ്റെ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അർദ്ധരാത്രിയിൽ പരിഭ്രാന്തിയും ഉത്കണ്ഠയും നിറച്ചു കൊണ്ട് നിർത്താത്ത ഫോൺ കോളുകളും, വീഡിയോ കോളുകളും, അശ്ലീല സന്ദേശങ്ങളും കൊണ്ട് ഞാൻ ഉണർന്നു. ഞാനും എൻ്റെ കുടുംബവും രാത്രി ഉറങ്ങിയില്ല. ഞാൻ മുമ്പ് മുംബൈ പോലീസിൽ നിരവധി പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്, അത് വ്യർത്ഥമാണെന്ന് തോന്നുന്നു, പക്ഷേ ഞാൻ അത് വീണ്ടും ചെയ്യുന്നു. സ്ത്രീകളെ സംരക്ഷിക്കാൻ നിങ്ങൾ പദ്ധതിയിടുന്നത് ഇങ്ങനെയാണോ, രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതത്വം തോന്നേണ്ടത് ഇങ്ങനെയാണോ?

ഇന്ത്യയിൽ സ്ത്രീകൾ ലൈംഗീകമായി ആക്രമിക്കപ്പെടുമ്പോൾ ഞങ്ങൾ മെഴുകുതിരി രാത്രി മാർച്ചുകൾ നടത്തുന്നു. സ്ത്രീകൾ പരസ്യമായി പീഡിപ്പിക്കപ്പെടുമ്പോൾ പോലും അധികാരികൾ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നതിനാലാണ് ഈ ഹീനമായ പ്രവൃത്തികൾ നടക്കുന്നത്. അദ്ദേഹത്തിൻ്റെ ട്വീറ്റിലേക്ക് ആർക്കൈവുചെയ്‌ത ഒരു ലിങ്ക് എൻ്റെ പക്കലുണ്ട്, അവിടെ അദ്ദേഹത്തിൻ്റെ വൻതോതിലുള്ള അനുയായികൾ അവരുടെ രാത്രി വൈകി എഴുതിയ സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എനിക്ക് അയയ്‌ക്കുന്നു. എപ്പോഴാണ് സ്ത്രീ സുരക്ഷയിൽ നാം ഉണരുക. പൊതു പ്രൊഫൈലുള്ള ഒരു സ്ത്രീയായ എനിക്ക് ഇത് സംഭവിക്കുകയാണെങ്കിൽ, എൻ്റെ പ്രത്യേകാവകാശമോ പ്ലാറ്റ്‌ഫോമോ ഇല്ലാത്ത സ്ത്രീകൾക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുമ്പോൾ ഞാൻ നടുങ്ങുന്നു. നിങ്ങൾ @mumbaipolice @ncwindia @cybercrimehelp_mumbai നടപടിയെടുക്കുമോ?

റാണാ അയ്യൂബിന്റെ എക്സ് പോസ്റ്റ്

Hindutva Knight എന്ന എക്സ് അക്കൗണ്ടാണ് തന്റെ വിവരങ്ങൾ പുറത്തുവിട്ടതെന്ന് റാണാ പോസ്റ്റ് ചെയ്ത ചിത്രത്തിൽ നിന്ന് വ്യകതമാവുന്നു. ഇത് ആദ്യമായല്ല റാണാ അയ്യൂബിനെതിരെ വലതുപക്ഷ മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ലക്ഷ്യംവെക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തെ സവിശേഷമായി ബിജെപിയുടെയും രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്നത് കൊണ്ടാണ് അവരോട് ഇത്തരത്തിൽ പെരുമാറാൻ ആളുകൾ തയ്യറാവുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ