പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ആവശ്യമുള്ളവരെ തിരിച്ചറിയുന്ന പ്രക്രിയ യു.പി സർക്കാർ ആരംഭിച്ചു; 32,000 പേരെ ഉത്തർപ്രദേശിലുടനീളം തിരിച്ചറിഞ്ഞതായി മന്ത്രി 

രാജ്യത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായ പുതുതായി രൂപീകരിച്ച പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ആവശ്യമുള്ള ആളുകളെ തിരിച്ചറിയുന്ന പ്രക്രിയ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ 21 ജില്ലകളിലായി ഇതുവരെ 32,000 പേരെ തിരിച്ചറിഞ്ഞതായി സർക്കാർ അറിയിച്ചു.

എന്നാൽ ഈ തിരിച്ചറിയലിനായി എന്ത് നടപടിക്രമമാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല. വിവാദമായ പൗരത്വ ഭേദഗതി നിയമം അല്ലെങ്കിൽ സി‌എ‌എ മൂന്ന് ദിവസം മുമ്പ് ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രാബല്യത്തിൽ വന്നെങ്കിലും അത് നടപ്പാക്കാനുള്ള നിയമങ്ങൾ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല.

“ഞങ്ങൾ ഇതിനായി തിരക്കുകൂട്ടുന്നില്ല. ഞങ്ങൾ നടപടികൾ ആരംഭിച്ചു. വിജ്ഞാപനം വന്നുകഴിഞ്ഞാൽ അതിനനുസരിച്ച് ഞങ്ങൾക്ക്‌ നീങ്ങേണ്ടതുണ്ട്, ശരിയല്ലേ?” ഉത്തർപ്രദേശ് മന്ത്രിയും സർക്കാർ വക്താവുമായ ശ്രീകാന്ത് ശർമ മാധ്യമങ്ങളോട് പറഞ്ഞു.

“ഇത് നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്, കണക്കുകൾ പുതുക്കുന്നത് തുടരും. സർവേ നടത്താനും പട്ടിക പുതുക്കുന്നത് തുടരാനും എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഈ പട്ടിക പങ്കിടുന്ന പ്രക്രിയയിലുമാണ് ഞങ്ങൾ,” മന്ത്രി കൂട്ടിച്ചേർത്തു.

ഇതുവരെ തിരിച്ചറിഞ്ഞവരിൽ ഒരു ഭാഗം ലഖ്‌നൗവിൽ നിന്ന് 260 കിലോമീറ്റർ അകലെ ഉത്തരാഖണ്ഡിന് സമീപമുള്ള പിലിഭിത്, നേപ്പാളുമായുള്ള ഇന്ത്യയുടെ അതിർത്തി എന്നിവയാണ്.

പ്രാഥമിക സർവേയുടെ ഭാഗമായി ബംഗ്ലാദേശിൽ നിന്നും മുമ്പത്തെ കിഴക്കൻ പാകിസ്ഥാനിൽ നിന്നും വന്ന 37,000 അഭയാർഥികളെ തിരിച്ചറിഞ്ഞതായും പേരുകൾ സംസ്ഥാന സർക്കാരിന് അയച്ചതായും ജില്ലാ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ വൈഭവ് ശ്രീവാസ്തവ പ്രാദേശിക മാധ്യമപ്രവർത്തകരോട് വെള്ളിയാഴ്ച പറഞ്ഞു.

തങ്ങളുടെ രാജ്യങ്ങളിലെ മതപരമായ പീഡനത്തെത്തുടർന്നാണ് ഇവർ പിലിഭിത്തിലെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് എന്ന് ശ്രീവാസ്തവ പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാർ ഉദ്ധരിച്ച കണക്കുകളിലെ പൊരുത്തക്കേടിന് ഒരു വിശദീകരണവും ഇതുവരെ നൽകിയിട്ടില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ