രാജീവ് ഗാന്ധി വധക്കേസില്‍ വിട്ടയച്ച മൂവരും രാജ്യം വിട്ടു; ചെന്നൈ വിമാനത്താവളത്തിലെത്തിച്ചത് പൊലീസ് സുരക്ഷയില്‍

രാജീവ് ഗാന്ധി വധക്കേസില്‍ കോടതി സുപ്രീം കോടതി വിട്ടയച്ച മൂന്ന് പേരും ശ്രീലങ്കയിലേക്ക് മടങ്ങി. ജയകുാര്‍, മുരുകന്‍, റോബര്‍ട്ട് പയസ് തുടങ്ങിയവരുള്‍പ്പെടെ ആറു പേരെയാണ് 2022 നവംബറില്‍ സുപ്രീംകോടതി വിട്ടയച്ചത്. ബുധനാഴ്ച രാവിലെയാണ് ചെന്നൈ വിമാനത്താവളം വഴി മൂന്ന് പേരും സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.

ജയില്‍ മോചിതരായ മൂവരും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു താമസിച്ച് വന്നിരുന്നത്. പ്രത്യേക പൊലീസ് സുരക്ഷയൊരുക്കിയാണ് മൂവരെയും ചെന്നൈ വിമാനത്താവളത്തിലെത്തിച്ചത്. ജയിലിലെ നല്ല നടപ്പ് കൂടി കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയോടെയാണ് മൂവരെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

രാജീവ് ഗാന്ധി വധക്കേസില്‍ നേരത്തെ വിട്ടയച്ച നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍. മുരുകനെ യാത്രയാക്കാന്‍ തമിഴ്‌നാട് സ്വദേശിനി കൂടിയായ നളിനി വിമാനത്താവളത്തിലെത്തിയിരുന്നു. അടുത്തിടെയാണ് മുരുകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്രീലങ്കന്‍ പാസ്‌പോര്‍ട്ട് ലഭിച്ചത്. ഇവര്‍ക്കൊപ്പം ജയില്‍ മോചിതനായ ശാന്തന്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം