ഡൽഹി കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല, മുൻകൂട്ടി ആസൂത്രണം ചെയ്തത്: കോടതി

2020 ലെ ഡൽഹി കലാപം ആസൂത്രിതവും തടസ്സങ്ങളുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും  ഏതെങ്കിലും ഒരു പ്രത്യേക സംഭവം കലാപത്തിന് കാരണമായിട്ടില്ലെന്നും തിങ്കളാഴ്ച ഡൽഹി ഹൈക്കോടതി പറഞ്ഞു. കേസിലെ ഒരു പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം.

“2020 ഫെബ്രുവരി കലാപം ഒരു ഗൂഢാലോചനയാണ്, ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. വ്യക്തമായും അവ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല,” 50 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്ത മൂന്ന് ദിവസത്തെ അക്രമത്തെ കുറിച്ച് ശക്തമായ പരാമർശത്തിൽ ഡൽഹി ഹൈക്കോടതി പറഞ്ഞു.

സാധാരണ ജീവിതവും സർക്കാരിന്റെ പ്രവർത്തനവും തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് കലാപമെന്ന് പ്രോസിക്യൂഷൻ സമർപ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ പ്രതിഷേധക്കാരുടെ പെരുമാറ്റത്തിൽ നിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.

“സിസിടിവി ക്യാമറകളുടെ വിച്ഛേദനവും നശീകരണവും നഗരത്തിലെ ക്രമസമാധാനം തകർക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് കലാപം എന്ന് സ്ഥിരീകരിക്കുന്നു,” ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു.

ഡിസംബറിൽ അറസ്റ്റിലായ മുഹമ്മദ് ഇബ്രാഹിമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പ്രസാദ് ഇക്കാര്യം പറഞ്ഞത്. അതേസമയം മറ്റൊരു പ്രതിയായ മുഹമ്മദ് സലീം ഖാന് ജാമ്യം അനുവദിച്ചു.

പരിഷ്കൃത സമൂഹത്തിന്റെ ഘടനയെ ഭീഷണിപ്പെടുത്താൻ “വ്യക്തി സ്വാതന്ത്ര്യം” ഉപയോഗിക്കാനാകില്ല, സിസിടിവി ക്ലിപ്പുകളിൽ ഇബ്രാഹിം ജനക്കൂട്ടത്തെ വാളുകൊണ്ട് ഭീഷണിപ്പെടുത്തുന്നതായി കാണാം എന്ന് ഹൈക്കോടതി പറഞ്ഞു.

ഫെബ്രുവരി 24 ന് ഒരു കൂട്ടം പ്രതിഷേധക്കാർ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിനെ കൊലപ്പെടുത്തിയ സംഭവവുമായി ഇബ്രാഹിമിന് ബന്ധമുണ്ട്. രത്തൻ ലാലിന്റെ മരണം വാളു കൊണ്ടല്ലെന്ന് ഇബ്രാഹിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. തന്നെയും കുടുംബത്തെയും സംരക്ഷിക്കാൻ മാത്രമാണ് താൻ വാൾ വഹിച്ചതെന്നും ഇബ്രാഹിം അവകാശപ്പെട്ടു.

എന്നാൽ കോടതി അദ്ദേഹത്തിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞു. ഇബ്രാഹിമിന്റെ കൈവശം ഉണ്ടായിരുന്ന ആയുധമാണ് കസ്റ്റഡി നീട്ടുന്നതിനായുള്ള തെളിവ് എന്നും, വാൾ ഗുരുതരമായ പരിക്കുകളും ചിലപ്പോൾ മരണത്തിനും കരണമായേക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിലെ ചന്ദ് ബാഗിൽ ഉണ്ടായ കലാപത്തിനിടയിൽ പൊലീസുകാർക്ക് നേരെ ഉണ്ടായ ആക്രമണമാണ് കേസ്. സംഭവത്തിൽ പൊലീസുകാരനായ രത്തൻ ലാൽ തലയ്ക്ക് പരിക്കേറ്റ് മരിച്ചു, മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം