സ്‌ഫോടന കേസിൽ പ്രതിയായ പ്രതിരോധ ശാസ്ത്രജ്ഞൻ കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

രോഹിണി ജില്ലാ കോടതിക്കുള്ളിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതിന് അറസ്റ്റിലായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശുചിമുറിയിലെ ഹാൻഡ് വാഷ് കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.

പ്രതിയായ ഭരത് ഭൂഷൺ കതാരിയ (47) എയിംസിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.

തനിക്കെതിരെ നിരവധി കേസുകൾ ഫയൽ ചെയ്യുകയും അന്ന് കോടതി വളപ്പിൽ ഹാജരാകുകയും ചെയ്ത അയൽവാസിയെ കൊല്ലാൻ ഡിസംബർ 9 ന് രോഹിണി കോടതിക്കുള്ളിലെ ടിഫിൻ ബോക്സിൽ പരിഷ്കരിച്ച സ്ഫോടകവസ്തു (ഐഇഡി) വച്ചതിനാണ് ഡിആർഡിഒ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തത്.

പ്രതിയെ വെള്ളിയാഴ്ച ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ചോദ്യം ചെയ്യുകയും അതേ ദിവസം തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നുമുതൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി, ശുചിമുറിയിൽ വെച്ച് പ്രതി ലിക്വിഡ് ഹാൻഡ് വാഷ് കഴിക്കുകയും പിന്നീട് അബോധാവസ്ഥയിൽ ആവുകയുമായിരുന്നു. തുടർന്ന് ഛർദ്ദിയും വയറുവേദനയും ഉണ്ടായി. ഇയാളെ ഉടൻ തന്നെ ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ നിന്ന് എയിംസിലേക്ക് റഫർ ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പിടിക്കപ്പെട്ടാൽ ചോദ്യം ചെയ്യലിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നതിനെ കുറിച്ച് പ്രതി മുൻകൂട്ടി തയ്യാറെടുത്തിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭരത് ഭൂഷൺ കതാരിയ സ്ഥാപിച്ച ഐഇഡി 102-ാം നമ്പർ കോടതി മുറിയിൽ തീവ്രത കുറഞ്ഞ സ്‌ഫോടനത്തിന് കാരണമായി. നായിബ് കോടതിയിലെ ഹെഡ് കോൺസ്റ്റബിൾ രാജീവിന് സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു. ഐഇഡി ശരിയായി നിർമ്മിക്കാത്തതിനാൽ ഡിറ്റണേറ്റർ മാത്രമാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'