ഫാസിസക്കുഴലിന് നിശ്ശബ്ദമാക്കാന്‍ സാധിക്കാത്ത ഗൗരി ലങ്കേഷിന്റെ ധീര രക്തസാക്ഷിത്വത്തിന് ഇന്ന് ആറാണ്ട്

ഹിന്ദുത്വ തീവ്രവാദികളുടെ മൂന്ന് വെടിയുണ്ടകളാല്‍ ചേതനയറ്റ നിര്‍ഭയ മാധ്യമ പ്രവര്‍ത്തകയുടെ ഓര്‍മ്മയ്ക്ക് ഇന്ന് ആറാണ്ട് തികയുകയാണ്. 2017 സെപ്റ്റംബര്‍ 5ന് രാത്രി എട്ടോടെയാണ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ ഗൗരി ലങ്കേഷ് വെടിയേറ്റ് വീണത്. ആക്ടിവിസ്റ്റ്-ജേണലിസ്റ്റ് എന്നിങ്ങനെയാണ് ഗൗരി ലങ്കേഷ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.

ടൈംസ് ഓഫ് ഇന്ത്യയിലൂടെയായിരുന്നു ഗൗരി തന്റെ കര്‍മ്മപഥം ആരംഭിക്കുന്നത്. പിന്നീട് സണ്‍ഡേ മാഗസിന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ ജോലി ചെയ്തു. പിതാവ് ലങ്കേഷിന്റെ മരണത്തോടെ ബെംഗളൂരുവില്‍ തിരിച്ചെത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ കന്നഡ ടാബ്ലോയിഡ് വാരികയായ ലങ്കേഷ് പത്രികെ, ഗൗരി ലങ്കേഷ് പത്രികെ എന്ന പേരില്‍ പുറത്തിറക്കി. സര്‍ക്കാരില്‍ നിന്നോ കോര്‍പ്പറേറ്റുകളില്‍ നിന്നോ പരസ്യം സ്വീകരിക്കാതെ കുടുംബത്തിന്റെ പ്രസാധക കമ്പനിയായ ലങ്കേഷ് പ്രകാശനയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചായിരുന്നു ഗൗരി ലങ്കേഷ് പത്രികെയുടെ പ്രവര്‍ത്തനം.

2008ല്‍ ബിജെപി നേതാക്കള്‍ക്കെതിരെ നല്‍കിയ അഴിമതി വാര്‍ത്തയെ തുടര്‍ന്ന് പ്രഹ്ലാദ് ജോഷിയും ഉമേഷ് ദൂഷിയും ഗൗരിയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഏറെക്കാലം നീണ്ടുനിന്ന കേസിനൊടുവില്‍ ആറുമാസം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. വിധി വന്ന അന്നുതന്നെ കേസില്‍ ജാമ്യം നേടിയ ഗൗരി ലങ്കേഷ് പറഞ്ഞത് എന്റെ രാഷ്ട്രീയം ജനങ്ങളിലെത്തിക്കാന്‍ പത്ര റിപ്പോര്‍ട്ടിനേക്കാള്‍ ഈ കേസ് ഗുണം ചെയ്തുവെന്നാണ്.

ഫാഷിസത്തിന്റെ തോക്കിന്‍ കുഴല്‍ തുപ്പിയ വെടിയുണ്ടകളില്‍ ഗൗരി നിശ്ചലമായപ്പോള്‍, 80ലേറെ കേസുകളായിരുന്നു ആ ധീരത വനിതയ്ക്ക് സ്വന്തമായുണ്ടായിരുന്നത്. തീവ്ര ഹിന്ദുത്വത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരെ സമരസപ്പെടാത്ത സമീപനമായിരുന്നു ഗൗരിയുടേത്. തത്വചിന്തകനായിരുന്ന ബസവണ്ണയെയും അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരുന്ന ലിംഗായത്ത് സമുദായവും ഹിന്ദുക്കളല്ലെന്നും, പ്രത്യേക മതത്തിനായുള്ള ലിംഗായത്തുകളുടെ ആവശ്യം അംഗീകരിക്കപ്പെടേണ്ടതാണെന്നും ഗൗരി തന്റെ തൂലികയിലൂടെ ഐക്യദാര്‍ഢ്യം നല്‍കി. ഇത് തന്നെയായിരുന്നു സനാതന്‍ സന്‍സ്തയുടെ വിരോധത്തിന് ഗൗരി പാത്രമാകുന്നതിനുള്ള പ്രധാന കാരണവും.

കള്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ അതേ തോക്കില്‍ നിന്ന് തന്നെ ആയിരുന്നു ഗൗരിയ്ക്ക് നേരെയും നിറയൊഴിച്ചത്. ഗൗരിയ്ക്ക് നേരെ വെടിയുതിര്‍ത്ത പരശുറാം വാഗ്മോറാണ് ദഭോല്‍കറെ വെടിവച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഭരണകൂടം നേരിട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന ആള്‍ക്കൂട്ടക്കൊലയും കലാപവും എവിടെ എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാമെന്ന അനുഭവ തെളിച്ചത്തിലാണ് ഗൗരി ലങ്കേഷിന്റെ ആറാം രക്തസാക്ഷിത്വ ദിനം കടന്നു പോകുന്നത്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ