മാപ്പപേക്ഷയില്‍ ആത്മാര്‍ത്ഥയില്ല; ബാബാ രാംദേവിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബാ രാംദേവിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ കോടതി വിധി അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് ബാബാ രാംദേവിനും പതഞ്ജലി എംഡി ബാല്‍ കൃഷ്ണയ്ക്കുമെതിരെയുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാംദേവും ബാല്‍കൃഷ്ണയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായത്. തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പരസ്യം നല്‍കിയെന്നതാണ് പതഞ്ജലിയ്‌ക്കെതിരായ കേസ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് കോടതിയില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നത്.

ആധുനിക വൈദ്യ ശാസ്ത്രത്തെ പരിഹസിക്കുന്ന തരത്തില്‍ പരസ്യം നല്‍കി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നായിരുന്നു ഐഎംഎയുടെ പരാതി. പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് അറിയിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയെങ്കിലും കമ്പനി പ്രതികരിച്ചിരുന്നില്ല. പിന്നാലെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി ഉത്തരവിട്ടു.

എന്നാല്‍ കമ്പനി പ്രതികരിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് കോടതിയലക്ഷ്യം കണക്കാക്കി സുപ്രീംകോടതി നടപടിയെടുത്തത്. ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് രാംദേവും ബാല്‍കൃഷ്ണയും നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ആത്മാര്‍ത്ഥമായ ക്ഷമാപണമല്ല സമര്‍പ്പിച്ചതെന്ന വിലയിരുത്തലോടെയാണ് സത്യവാങ്മൂലം അംഗീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.

ഇത്രയും കാലം കേന്ദ്രസര്‍ക്കാര്‍ കമ്പനിയ്‌ക്കെതിരെ കണ്ണടച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കോടതി അറിയിച്ചു. വീണ്ടും മറുപടി നല്‍കാമെന്നും രാംദേവ് നേരിട്ട് മാപ്പപേക്ഷിക്കാമെന്നും അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി നിരസിച്ചു. കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക