മാപ്പപേക്ഷയില്‍ ആത്മാര്‍ത്ഥയില്ല; ബാബാ രാംദേവിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബാ രാംദേവിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ കോടതി വിധി അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് ബാബാ രാംദേവിനും പതഞ്ജലി എംഡി ബാല്‍ കൃഷ്ണയ്ക്കുമെതിരെയുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാംദേവും ബാല്‍കൃഷ്ണയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായത്. തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പരസ്യം നല്‍കിയെന്നതാണ് പതഞ്ജലിയ്‌ക്കെതിരായ കേസ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് കോടതിയില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നത്.

ആധുനിക വൈദ്യ ശാസ്ത്രത്തെ പരിഹസിക്കുന്ന തരത്തില്‍ പരസ്യം നല്‍കി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നായിരുന്നു ഐഎംഎയുടെ പരാതി. പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് അറിയിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയെങ്കിലും കമ്പനി പ്രതികരിച്ചിരുന്നില്ല. പിന്നാലെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി ഉത്തരവിട്ടു.

എന്നാല്‍ കമ്പനി പ്രതികരിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് കോടതിയലക്ഷ്യം കണക്കാക്കി സുപ്രീംകോടതി നടപടിയെടുത്തത്. ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് രാംദേവും ബാല്‍കൃഷ്ണയും നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ആത്മാര്‍ത്ഥമായ ക്ഷമാപണമല്ല സമര്‍പ്പിച്ചതെന്ന വിലയിരുത്തലോടെയാണ് സത്യവാങ്മൂലം അംഗീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.

ഇത്രയും കാലം കേന്ദ്രസര്‍ക്കാര്‍ കമ്പനിയ്‌ക്കെതിരെ കണ്ണടച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കോടതി അറിയിച്ചു. വീണ്ടും മറുപടി നല്‍കാമെന്നും രാംദേവ് നേരിട്ട് മാപ്പപേക്ഷിക്കാമെന്നും അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി നിരസിച്ചു. കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും