തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരന്‍ പിടിയില്‍; ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത് ദക്ഷിണേന്ത്യയിലെ ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനെ

ആന്ധ്രാപ്രദേശില്‍ പിടികിട്ടാപ്പുള്ളി അബൂബക്കര്‍ സിദ്ദിഖി പിടിയിലായി. കഴിഞ്ഞ 30 വര്‍ഷമായി ഒളിവില്‍ തുടരുകയായിരുന്ന പ്രതിയെ ആന്ധ്രാപ്രദേശിലെ ഒളിത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ദക്ഷിണേന്ത്യയില്‍ നടന്ന നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ്
പിടിയിലായ അബൂബക്കര്‍ സിദ്ദിഖി

ആന്ധ്രാപ്രദേശിലെ ഒളിത്താവളത്തില്‍ നിന്ന് തമിഴ്നാട് പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയതെന്നാണ് വിവരം. കഴിഞ്ഞ 30 വര്‍ഷമായി പൊലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

മുഹമ്മദ് അലി എന്ന മറ്റൊരു പിടികിട്ടാപ്പുളിയേയും അറുപതുകാരനായ സിദ്ദിഖിക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും തമിഴ്നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലുമുള്ള നിരവധി ബോംബ് സ്‌ഫോടനങ്ങള്‍, കൊലപാതകം, ഭീകരവാദ കേസുകള്‍ എന്നിവയുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരെയും പിടികൂടിയത്.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി