പശ്ചിമഘട്ടത്തിലെ കൈയേറ്റങ്ങളുടെ വേരറക്കും; റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പൊളിച്ചു നീക്കും; പ്രത്യേക കര്‍മ്മസേനയ്ക്ക് രൂപം നല്‍കി കര്‍ണാടക; വയനാട് പാഠവുമായി സിദ്ധരാമയ്യ

വയനാടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കൈയേറ്റങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. കര്‍ണാടകത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിലെ കൈയേറ്റങ്ങളും അനധികൃതനിര്‍മാണങ്ങളും കണ്ടെത്തി ഒഴിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ വനംവകുപ്പിനോട് നിര്‍ദേശിച്ചിരുന്നു.

സര്‍ക്കാരിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി വനംമന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ വനം കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മസേനയ്ക്ക് രൂപം നല്‍കി. പരിശോധന ആരംഭിച്ചു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ജില്ലകളില്‍ പരിശോധന നടത്തും. അശാസ്ത്രീയമായ റോഡുനിര്‍മാണത്തിനെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

2015-നുശേഷം വനമേഖലയില്‍ നടത്തിയ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാനാണ് നിര്‍ദേശം. കൈയേറ്റക്കാര്‍ക്ക് കര്‍ണാടക വനംനിയമം 64 എ വകുപ്പുപ്രകാരം നോട്ടീസ് നല്‍കും.

അസിസ്റ്റന്റ് വനം കണ്‍സര്‍വേറ്റര്‍മുതല്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് വനം കണ്‍സര്‍വേറ്റര്‍മാര്‍വരെയുള്ളവര്‍ക്ക് നടപടിയെടുക്കാന്‍ അനുമതി നല്‍കി. കൈയേറ്റവുമായി ബന്ധപ്പെട്ട കോടതികളിലുള്ള കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ ആവശ്യമായ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പൊളിച്ചു നീക്കും. പശ്ചിമഘട്ടം കൈയേറിയുള്ള വാണിജ്യപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. വനഭൂമിയിലൂടെ അശാസ്ത്രീയരീതിയില്‍ റോഡുകള്‍ നിര്‍മിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കുമെന്നും ഈശ്വര്‍ ഖാന്‍ഡ്രെ വ്യക്തമാക്കി.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു