തരുൺ തേജ്പാൽ കുറ്റവിമുക്തനായ ബലാത്സംഗ കേസ്; അതിജീവിതയെ അപകീർത്തിപ്പെടുത്തി: ഗോവ സർക്കാർ കോടതിയിൽ

മാധ്യമ പ്രവർത്തകൻ തരുൺ തേജ്‌പാലിനെ കുറ്റവിമുക്തനാക്കിയ 2013ലെ ബലാത്സംഗ കേസിലെ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തിയെന്നും വിചാരണക്കോടതിയുടെ വിധി പ്രതിലോമപരവും അഞ്ചാം നൂറ്റാണ്ടിന് യോജിക്കുന്നതാണെന്നും ഗോവ സർക്കാർ ബുധനാഴ്ച ബോംബെ ഹൈക്കോടതിയുടെ ബെഞ്ചിനെ അറിയിച്ചു.

ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, എം എസ് ജവാൽക്കർ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് നവംബർ 16- ലേക്ക് വാദം കേൾക്കുന്നത് മാറ്റി. കേസിൽ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ നിലനിർത്തുന്നത് ചോദ്യം ചെയ്തുള്ള തേജ്പാലിന്റെ അപേക്ഷയിൽ അന്ന് വാദം കേൾക്കും.

കേസിൽ അതിജീവിതയായ സ്ത്രീയെ അപകീർത്തിപ്പെടുത്തി എന്ന് ഗോവ സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത ബെഞ്ചിന് മുമ്പാകെ പറഞ്ഞു. “ഈ കേസിൽ മാത്രമല്ല, എല്ലാ ബലാത്സംഗ കേസുകളിലും, തെളിവുകൾ വായിക്കാൻ ഞങ്ങൾ അഭിഭാഷകരെ അനുവദിക്കില്ല, ഞങ്ങൾ അത് സ്വയം വായിക്കും” എന്ന് ജസ്റ്റിസ് രേവതി മൊഹിതേ ദേരെ പറഞ്ഞു. പകരം തെളിവുകൾ സമർപ്പിക്കുമ്പോൾ ഒരു അഭിഭാഷകന് പേജ് നമ്പർ ചൂണ്ടിക്കാണിക്കാൻ അവസരം നൽകുമെന്നും അവർ പറഞ്ഞു.

ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ തെഹൽക മാസികയുടെ മുൻ ചീഫ് എഡിറ്റർ തരുൺ തേജ്പാലിനെ ഈ വർഷം മെയ് 21 ന് സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. 2013 നവംബറിൽ ഇരുവരും ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് സംഭവം. പിന്നീട് ഗോവ സർക്കാർ സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

തരുൺ തേജ്പാൽ നൽകിയ രണ്ട് അപേക്ഷകൾ പരിഗണിക്കാൻ തരുൺ തേജ്പാലിന്റെ അഭിഭാഷകൻ അമിത് ദേശായി കോടതിയിൽ സമർപ്പിച്ചപ്പോഴാണ് വിഷയം ബുധനാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിലെത്തിയത്.

സെഷൻസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ അപേക്ഷ ഫയൽ ചെയ്ത ദിവസം അത് സമർപ്പിക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകിയിരുന്നില്ലെന്ന് അമിത് ദേശായി പറഞ്ഞു.

ഈ വിഷയത്തിൽ വാദം കേൾക്കുന്നത് സ്വകാര്യമായി പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും അഭാവത്തിൽ. വേണമെന്നും തരുൺ തേജ്പാലിന്റെ അഭിഭാഷകൻ അപേക്ഷ നൽകിയിട്ടുണ്ട് . തരുൺ തേജ്പാലിന്റെ ഈ അപേക്ഷ ബെഞ്ച് പിന്നീട് പരിഗണിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ