തരുൺ തേജ്പാൽ കുറ്റവിമുക്തനായ ബലാത്സംഗ കേസ്; അതിജീവിതയെ അപകീർത്തിപ്പെടുത്തി: ഗോവ സർക്കാർ കോടതിയിൽ

മാധ്യമ പ്രവർത്തകൻ തരുൺ തേജ്‌പാലിനെ കുറ്റവിമുക്തനാക്കിയ 2013ലെ ബലാത്സംഗ കേസിലെ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തിയെന്നും വിചാരണക്കോടതിയുടെ വിധി പ്രതിലോമപരവും അഞ്ചാം നൂറ്റാണ്ടിന് യോജിക്കുന്നതാണെന്നും ഗോവ സർക്കാർ ബുധനാഴ്ച ബോംബെ ഹൈക്കോടതിയുടെ ബെഞ്ചിനെ അറിയിച്ചു.

ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, എം എസ് ജവാൽക്കർ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് നവംബർ 16- ലേക്ക് വാദം കേൾക്കുന്നത് മാറ്റി. കേസിൽ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ നിലനിർത്തുന്നത് ചോദ്യം ചെയ്തുള്ള തേജ്പാലിന്റെ അപേക്ഷയിൽ അന്ന് വാദം കേൾക്കും.

കേസിൽ അതിജീവിതയായ സ്ത്രീയെ അപകീർത്തിപ്പെടുത്തി എന്ന് ഗോവ സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത ബെഞ്ചിന് മുമ്പാകെ പറഞ്ഞു. “ഈ കേസിൽ മാത്രമല്ല, എല്ലാ ബലാത്സംഗ കേസുകളിലും, തെളിവുകൾ വായിക്കാൻ ഞങ്ങൾ അഭിഭാഷകരെ അനുവദിക്കില്ല, ഞങ്ങൾ അത് സ്വയം വായിക്കും” എന്ന് ജസ്റ്റിസ് രേവതി മൊഹിതേ ദേരെ പറഞ്ഞു. പകരം തെളിവുകൾ സമർപ്പിക്കുമ്പോൾ ഒരു അഭിഭാഷകന് പേജ് നമ്പർ ചൂണ്ടിക്കാണിക്കാൻ അവസരം നൽകുമെന്നും അവർ പറഞ്ഞു.

ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ തെഹൽക മാസികയുടെ മുൻ ചീഫ് എഡിറ്റർ തരുൺ തേജ്പാലിനെ ഈ വർഷം മെയ് 21 ന് സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. 2013 നവംബറിൽ ഇരുവരും ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് സംഭവം. പിന്നീട് ഗോവ സർക്കാർ സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

തരുൺ തേജ്പാൽ നൽകിയ രണ്ട് അപേക്ഷകൾ പരിഗണിക്കാൻ തരുൺ തേജ്പാലിന്റെ അഭിഭാഷകൻ അമിത് ദേശായി കോടതിയിൽ സമർപ്പിച്ചപ്പോഴാണ് വിഷയം ബുധനാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിലെത്തിയത്.

സെഷൻസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ അപേക്ഷ ഫയൽ ചെയ്ത ദിവസം അത് സമർപ്പിക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകിയിരുന്നില്ലെന്ന് അമിത് ദേശായി പറഞ്ഞു.

ഈ വിഷയത്തിൽ വാദം കേൾക്കുന്നത് സ്വകാര്യമായി പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും അഭാവത്തിൽ. വേണമെന്നും തരുൺ തേജ്പാലിന്റെ അഭിഭാഷകൻ അപേക്ഷ നൽകിയിട്ടുണ്ട് . തരുൺ തേജ്പാലിന്റെ ഈ അപേക്ഷ ബെഞ്ച് പിന്നീട് പരിഗണിക്കും.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്