അഴിമതി കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൻ വെടിയേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് ആരോപണം

അഴിമതി കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലിയുടെ മകൻ കാർത്തിക് പോപ്ലി വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സഞ്ജയ് പോപ്ലി. അഴിമതി കേസിൽ വിജിലൻസ് സംഘം സഞ്‌ജയ് പോപ്ലിയുടെ വീട്ടിൽ റെയ്‌ഡ് നടത്തുന്നതിനിടെയാണ് കാർത്തിക് സ്വയം വെടിവെച്ചത്. വീട്ടിലെ ലൈസൻസുള്ള പിസ്റ്റളിൽ നിന്ന് വെടിയുതിർത്താണ് ആത്‌മഹത്യ ചെയ്‌തതെന്നാണ് റിപ്പോർട്ട്.

എന്നാൽ മകനെ പൊലീസ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് സഞ്ജയ് പോപ്ലി ആരോപിച്ചു. തന്റെ കൺമുന്നിലാണ് കാർത്തിക്ക് വെടിയേറ്റ് മരിച്ചതെന്നും മകന്റെ മരണത്തിന് താൻ സാക്ഷിയാണെന്നും സഞ്ജയ് പോപ്ലി പറഞ്ഞു.കാർത്തിക് പോപ്ലിക്കു വെടിയേൽക്കുന്ന സമയത്ത് വിജിലൻസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് അയൽവാസികൾ മാധ്യമങ്ങളോടു വെളിപ്പെടുത്തി. എന്നാൽ ഈ ആരോപണത്തെ വിജിലൻസ് തളളി.

വിജിലൻസ് സംഘം സഞ്ജയ് പോപ്‍ലിയുടെ വീട്ടിൽ റെയ്ഡിനായി പോയിരുന്നുവെന്നും ഈ സമയത്ത് കാർത്തിക് പോപ്‍ലി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നും ചണ്ഡിഗഡ് സീനിയർ എസ്‍പി കുൽദീപ് ചാഹൽ വ്യക്തമാക്കി. പിതാവ് സഞ്ജയ് പോപ്‍ലിയുടെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് കാർത്തിക് സ്വയം നിറയൊഴിച്ചതെന്നും എസ്പി പറഞ്ഞു.

നവൻഷഹറിൽ മലിന ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾക്ക് പകരമായി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് പഞ്ചാബ് വിജിലൻസ് ബ്യൂറോ ജൂൺ 20ന് ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്‌ജയ് പോപ്ലിയെ അറസ്റ്റ് ചെയ്‌തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക