കാരാട്ടിന്റെ വിജയം മോഡിയുടെ വിജയം തന്നെ; സോമനാഥ് ചാറ്റർജി

കാരാട്ടിന്റെ വിജയം എന്നത് മോഡിയുടെ വിജയമാണെന്ന് മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി. സിപിഎമ്മിലുണ്ടായ നിലവിലെ പ്രതിസന്ധിക്ക് കാരണം മുൻ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്ന് സോമനാഥ് ചാറ്റർജി പറഞ്ഞു.

ഞായറാഴ്ച നടന്ന വോട്ടെടുപ്പിന് ശേഷം യെച്ചൂരി രാജിവെച്ചിരുന്നെങ്കിൽ പാർട്ടി നാശത്തിന്റെ പാതയിലേക്ക് പോകുമായിരുന്നെന്നും അതേസമയം പാർട്ടി കെട്ടിപ്പടുക്കാൻ യെച്ചൂരി കഠിനമായി ശ്രമിക്കുകയാണ്. എന്നാൽ സഹിഷ്ണുതയ്ക്ക് ഒരു പരിധി ഉണ്ടെന്നും ചാറ്റർജി പറഞ്ഞു. ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരർത്ഥത്തിൽ കാരാട്ടിന്റെ വിജയം മോഡിയുടേത് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ജനറൽ സെക്രട്ടറിയുടെ കാലത്ത് പാർട്ടി വംശനാശം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും തീരുമാനങ്ങളും പാർട്ടിക്ക് ഒരുപാട് ദോഷം ചെയ്തു.

ബിജെപി-തൃണമൂൽ കോൺഗ്രസ് തുടങ്ങിയ വിനാശകാരികളായ ശക്തികളിൽ നിന്നും ജനങ്ങളെ മോചിപ്പിക്കേണ്ട സമയായിരിക്കുന്നു. കോൺഗ്രസുമായുള്ള സഹകരണം ഈ അവസ്ഥയിൽ അനിവാര്യമാണെന്നും പാർട്ടി അംഗങ്ങൾ ഇപ്രകാരം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി