മദ്യലഹരിയില്‍ വെടിയുതിര്‍ത്തു, കൊല്ലപ്പെട്ടത് സംഘാംഗം; കാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം വേട്ടയ്ക്ക് പോയ യുവാവ് കൊല്ലപ്പെട്ടു

തമിഴ്‌നാട്ടില്‍ കാട്ടില്‍ വേട്ടയാടാന്‍ പോയ സംഘം യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ കാരമട ഫോറസ്റ്റ് റെയ്ഞ്ചില്‍ അത്തിക്കടവ് വനത്തിലാണ് സംഭവം. മാന്‍ ആണെന്ന സംശയത്തിലാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത്. ബന്ധുക്കള്‍ക്കൊപ്പം കാട്ടില്‍ വേട്ടയ്ക്ക് പോയ സുരണ്ടിമല ഗ്രാമത്തിലെ സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇയാളുടെ ബന്ധുക്കളായ കുണ്ടൂര്‍ കെ മുരുകേശന്‍, പാപ്പയ്യന്‍ എന്ന കാളിസ്വാമി എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ വേട്ടയാടാന്‍ കാട്ടില്‍ പോയത്. നാടന്‍ തോക്കാണ് സംഘം കരുതിയിരുന്നത്. മദ്യലഹരിയില്‍ ആയിരുന്നു സംഘാംഗങ്ങളെല്ലാം. ഇരുട്ടില്‍ അനങ്ങുന്നത് മാനാണെന്ന് കരുതി സംഘം സഞ്ജിത്തിന് നേരെ വെടിവച്ചു.

തുടര്‍ന്ന് വെടിയേറ്റ മൃഗത്തിനായുള്ള പരിശോധനയിലാണ് കൊല്ലപ്പെട്ടത് സഞ്ജിത്താണെന്ന് ഇവര്‍ക്ക് മനസിലായത്. തുടര്‍ന്ന് സഞ്ജിത്തിനെ ഉപേക്ഷിച്ച് കാളിസ്വാമിയും മുരുകേശനും കടന്നുകളഞ്ഞു. പിറ്റേന്ന് മുരുകേശന്‍ സഞ്ജിത്തിന്റെ വീട്ടുകാരെ വിളിച്ച് യുവാവിന് വെടിയേറ്റ വിവരം അറിയിച്ചു.

ഇവര്‍ കാട്ടില്‍ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തി. അഞ്ച് വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പീലൂര്‍ ഡാം പൊലീസ് കേസെടുത്ത് പ്രതികളായ മുരരേശനെയും കാളിസ്വാമിയെയും പിടികൂടി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം