മദ്യലഹരിയില്‍ വെടിയുതിര്‍ത്തു, കൊല്ലപ്പെട്ടത് സംഘാംഗം; കാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം വേട്ടയ്ക്ക് പോയ യുവാവ് കൊല്ലപ്പെട്ടു

തമിഴ്‌നാട്ടില്‍ കാട്ടില്‍ വേട്ടയാടാന്‍ പോയ സംഘം യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ കാരമട ഫോറസ്റ്റ് റെയ്ഞ്ചില്‍ അത്തിക്കടവ് വനത്തിലാണ് സംഭവം. മാന്‍ ആണെന്ന സംശയത്തിലാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത്. ബന്ധുക്കള്‍ക്കൊപ്പം കാട്ടില്‍ വേട്ടയ്ക്ക് പോയ സുരണ്ടിമല ഗ്രാമത്തിലെ സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇയാളുടെ ബന്ധുക്കളായ കുണ്ടൂര്‍ കെ മുരുകേശന്‍, പാപ്പയ്യന്‍ എന്ന കാളിസ്വാമി എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ വേട്ടയാടാന്‍ കാട്ടില്‍ പോയത്. നാടന്‍ തോക്കാണ് സംഘം കരുതിയിരുന്നത്. മദ്യലഹരിയില്‍ ആയിരുന്നു സംഘാംഗങ്ങളെല്ലാം. ഇരുട്ടില്‍ അനങ്ങുന്നത് മാനാണെന്ന് കരുതി സംഘം സഞ്ജിത്തിന് നേരെ വെടിവച്ചു.

തുടര്‍ന്ന് വെടിയേറ്റ മൃഗത്തിനായുള്ള പരിശോധനയിലാണ് കൊല്ലപ്പെട്ടത് സഞ്ജിത്താണെന്ന് ഇവര്‍ക്ക് മനസിലായത്. തുടര്‍ന്ന് സഞ്ജിത്തിനെ ഉപേക്ഷിച്ച് കാളിസ്വാമിയും മുരുകേശനും കടന്നുകളഞ്ഞു. പിറ്റേന്ന് മുരുകേശന്‍ സഞ്ജിത്തിന്റെ വീട്ടുകാരെ വിളിച്ച് യുവാവിന് വെടിയേറ്റ വിവരം അറിയിച്ചു.

ഇവര്‍ കാട്ടില്‍ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തി. അഞ്ച് വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പീലൂര്‍ ഡാം പൊലീസ് കേസെടുത്ത് പ്രതികളായ മുരരേശനെയും കാളിസ്വാമിയെയും പിടികൂടി.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി