ക്രിക്കറ്റിലെ 'മാച്ച് ഫിക്സിംഗ്' പോലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതിഗതികളും ബി.ജെ.പി 'ഫിക്സ്' ചെയ്യാൻ ശ്രമിക്കുകയാണ്: ശിവസേന

സർക്കാർ രൂപീകരണം ഇതുവരെയും സാധ്യമായിട്ടില്ലാത്ത മഹാരാഷ്ട്രയിൽ മുൻ സഖ്യകക്ഷി ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ച് വീണ്ടും ശിവസേന. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണത്തിന്റെ മറവിൽ കുതിരക്കച്ചവടം നടത്താൻ ശ്രമിക്കുകയാണ് ബി.ജെ.പി എന്ന ആരോപണവുമായാണ് ശിവസേനയുടെ മുഖപത്രമായ സാംനയുടെ ഇന്നത്തെ എഡിറ്റോറിയൽ പുറത്തുവന്നത്.

സാംനയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ബി.ജെ.പി നേതാക്കളായ അമിത് ഷാ, സംസ്ഥാന മേധാവി ചന്ദ്രകാന്ത് പാട്ടീൽ എന്നിവരുടെ പ്രസ്താവനകളെ വിമർശിക്കുന്നു. 119 എം‌എൽ‌എമാർ (14 സ്വതന്ത്രർ ഉൾപ്പെടെ) പാർട്ടിയെ പിന്തുണയ്ക്കുന്നുവെന്നും ബിജെപിയുടെ പിന്തുണയില്ലാതെ മറ്റൊരു പാർട്ടിക്ക് സംസ്ഥാനത്തു ഭരണം അസാധ്യമാണെന്നും പറഞ്ഞ ബി.ജെ.പിയെ എഡിറ്റോറിയലിൽ നിശിധമായി വിമർശിക്കുന്നു. സംസ്ഥാനത്ത് സർക്കാരുണ്ടാക്കാൻ ഗവണർക്ക് മുമ്പാകെ അവകാശവാദം ഉന്നയിക്കുന്നതിൽ നിന്നും ബി.ജെ.പി പിന്മാറാൻ കാരണം ഭൂരിപക്ഷം ഇല്ലാത്തതിനാൽ ആണെന്നും ശിവസേന ഓർമ്മിപ്പിച്ചു.

“സംസ്ഥാനം ഭരിക്കാൻ പോകുന്ന സർക്കാരിന് 145 എം.എൽ.എ മാരുടെ പിന്തുണ (288 അംഗ നിയമസഭയിൽ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം) ഉണ്ടാകുമെന്ന് ഇന്നലെ (വ്യാഴാഴ്ച) അമിത് ഷാ പറഞ്ഞു. ഇത് ഭരണഘടനാപരമായി ശരിയാണ്. എന്നാൽ, ഇപ്പോൾ ബിജെപി അധികാരത്തിൽ വരുമെന്ന് പറയുന്നവർ ഇതിനകം തന്നെ ഗവർണറെ കണ്ടു, തങ്ങൾക്ക് ഭൂരിപക്ഷമില്ലെന്ന് പ്രസ്താവിച്ചു, ”ലേഖനത്തിൽ പറയുന്നു.

“ബി.ജെ.പിക്ക്, മുമ്പ് ഇല്ലാത്ത ഭൂരിപക്ഷം രാഷ്ട്രപതിയുടെ ഭരണത്തിണ് ശേഷം ഇനി ഉയർന്നുവരുമോ?” ശിവസേന പ്രസിദ്ധീകരണം ചോദിച്ചു. സർക്കാർ രൂപീകരിക്കാനുള്ള ഗവർണർ ഭഗത് സിംഗ് കോശ്യാരിയുടെ ക്ഷണം ഈ ആഴ്ച ആദ്യം ബിജെപി നിരസിച്ചിരുന്നു.

രാഷ്ട്രീയമായി അസ്ഥിരമായ സംസ്ഥാനത്തെ സാഹചര്യത്തെ ക്രിക്കറ്റ് കളിയുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി താരതമ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് എഡിറ്റോറിയൽ വരുന്നത്. “ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം. ചിലപ്പോൾ മത്സരം തോൽക്കുകയാണെന്ന് നിങ്ങൾക്ക് തോന്നും, പക്ഷേ ഫലം നേരെ വിപരീതമായിരിക്കും,” നിതിൻ ഗഡ്കരി പറഞ്ഞു. സേന-കോൺഗ്രസ്-എൻ‌സി‌പി സഖ്യത്തിന് അധികാരം പങ്കിടൽ കരാർ ഉണ്ടാക്കാനും സർക്കാർ രൂപീകരിക്കാനും അധിക സമയം നൽകാൻ ഗവർണർ വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഗഡ്കരിയുടെ പ്രതികരണം.

ക്രിക്കറ്റിൽ ഇക്കാലത്ത് കായികം കുറവും കച്ചവടമാണ് കൂടുതലും എന്ന് ഗഡ്കരിക്ക് മറുപടിയായി എഡിറ്റോറിയൽ പറയുന്നു. ക്രിക്കറ്റിലെ മാച്ച് ഫിക്സിംഗ് (പന്തയം) പോലെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും ബി.ജെ.പി “ഫിക്സ്” ചെയ്യാൻ ശ്രമിക്കുകയാണെന്നും എഡിറ്റോറിയൽ വിമർശിച്ചു

“ക്രിക്കറ്റിൽ, കൃത്രിമത്വത്തിന്റെയും ഫിക്സിംഗിന്റെയും കാലമാണ് … അതിനൽ തന്നെ വിജയത്തെക്കുറിച്ച് ഉറപ്പു പറയാനാവില്ല. അതിനാൽ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ കളിയെ ക്രിക്കറ്റിന്റെ ആവേശകരമായ കളിയുമായി ഗഡ്കരി താരതമ്യം ചെയ്യുന്നതിൽ തെറ്റ് പറയാനാവില്ല,”ബി.ജെ.പി യുടെ കുതിരകച്ചവട ശ്രമങ്ങളെ ഉന്നംവച്ച് എഡിറ്റോറിയൽ വിമർശിച്ചു.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍