ക്രിക്കറ്റിലെ 'മാച്ച് ഫിക്സിംഗ്' പോലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതിഗതികളും ബി.ജെ.പി 'ഫിക്സ്' ചെയ്യാൻ ശ്രമിക്കുകയാണ്: ശിവസേന

സർക്കാർ രൂപീകരണം ഇതുവരെയും സാധ്യമായിട്ടില്ലാത്ത മഹാരാഷ്ട്രയിൽ മുൻ സഖ്യകക്ഷി ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ച് വീണ്ടും ശിവസേന. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണത്തിന്റെ മറവിൽ കുതിരക്കച്ചവടം നടത്താൻ ശ്രമിക്കുകയാണ് ബി.ജെ.പി എന്ന ആരോപണവുമായാണ് ശിവസേനയുടെ മുഖപത്രമായ സാംനയുടെ ഇന്നത്തെ എഡിറ്റോറിയൽ പുറത്തുവന്നത്.

സാംനയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ബി.ജെ.പി നേതാക്കളായ അമിത് ഷാ, സംസ്ഥാന മേധാവി ചന്ദ്രകാന്ത് പാട്ടീൽ എന്നിവരുടെ പ്രസ്താവനകളെ വിമർശിക്കുന്നു. 119 എം‌എൽ‌എമാർ (14 സ്വതന്ത്രർ ഉൾപ്പെടെ) പാർട്ടിയെ പിന്തുണയ്ക്കുന്നുവെന്നും ബിജെപിയുടെ പിന്തുണയില്ലാതെ മറ്റൊരു പാർട്ടിക്ക് സംസ്ഥാനത്തു ഭരണം അസാധ്യമാണെന്നും പറഞ്ഞ ബി.ജെ.പിയെ എഡിറ്റോറിയലിൽ നിശിധമായി വിമർശിക്കുന്നു. സംസ്ഥാനത്ത് സർക്കാരുണ്ടാക്കാൻ ഗവണർക്ക് മുമ്പാകെ അവകാശവാദം ഉന്നയിക്കുന്നതിൽ നിന്നും ബി.ജെ.പി പിന്മാറാൻ കാരണം ഭൂരിപക്ഷം ഇല്ലാത്തതിനാൽ ആണെന്നും ശിവസേന ഓർമ്മിപ്പിച്ചു.

“സംസ്ഥാനം ഭരിക്കാൻ പോകുന്ന സർക്കാരിന് 145 എം.എൽ.എ മാരുടെ പിന്തുണ (288 അംഗ നിയമസഭയിൽ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം) ഉണ്ടാകുമെന്ന് ഇന്നലെ (വ്യാഴാഴ്ച) അമിത് ഷാ പറഞ്ഞു. ഇത് ഭരണഘടനാപരമായി ശരിയാണ്. എന്നാൽ, ഇപ്പോൾ ബിജെപി അധികാരത്തിൽ വരുമെന്ന് പറയുന്നവർ ഇതിനകം തന്നെ ഗവർണറെ കണ്ടു, തങ്ങൾക്ക് ഭൂരിപക്ഷമില്ലെന്ന് പ്രസ്താവിച്ചു, ”ലേഖനത്തിൽ പറയുന്നു.

“ബി.ജെ.പിക്ക്, മുമ്പ് ഇല്ലാത്ത ഭൂരിപക്ഷം രാഷ്ട്രപതിയുടെ ഭരണത്തിണ് ശേഷം ഇനി ഉയർന്നുവരുമോ?” ശിവസേന പ്രസിദ്ധീകരണം ചോദിച്ചു. സർക്കാർ രൂപീകരിക്കാനുള്ള ഗവർണർ ഭഗത് സിംഗ് കോശ്യാരിയുടെ ക്ഷണം ഈ ആഴ്ച ആദ്യം ബിജെപി നിരസിച്ചിരുന്നു.

രാഷ്ട്രീയമായി അസ്ഥിരമായ സംസ്ഥാനത്തെ സാഹചര്യത്തെ ക്രിക്കറ്റ് കളിയുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി താരതമ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് എഡിറ്റോറിയൽ വരുന്നത്. “ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം. ചിലപ്പോൾ മത്സരം തോൽക്കുകയാണെന്ന് നിങ്ങൾക്ക് തോന്നും, പക്ഷേ ഫലം നേരെ വിപരീതമായിരിക്കും,” നിതിൻ ഗഡ്കരി പറഞ്ഞു. സേന-കോൺഗ്രസ്-എൻ‌സി‌പി സഖ്യത്തിന് അധികാരം പങ്കിടൽ കരാർ ഉണ്ടാക്കാനും സർക്കാർ രൂപീകരിക്കാനും അധിക സമയം നൽകാൻ ഗവർണർ വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഗഡ്കരിയുടെ പ്രതികരണം.

ക്രിക്കറ്റിൽ ഇക്കാലത്ത് കായികം കുറവും കച്ചവടമാണ് കൂടുതലും എന്ന് ഗഡ്കരിക്ക് മറുപടിയായി എഡിറ്റോറിയൽ പറയുന്നു. ക്രിക്കറ്റിലെ മാച്ച് ഫിക്സിംഗ് (പന്തയം) പോലെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും ബി.ജെ.പി “ഫിക്സ്” ചെയ്യാൻ ശ്രമിക്കുകയാണെന്നും എഡിറ്റോറിയൽ വിമർശിച്ചു

“ക്രിക്കറ്റിൽ, കൃത്രിമത്വത്തിന്റെയും ഫിക്സിംഗിന്റെയും കാലമാണ് … അതിനൽ തന്നെ വിജയത്തെക്കുറിച്ച് ഉറപ്പു പറയാനാവില്ല. അതിനാൽ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ കളിയെ ക്രിക്കറ്റിന്റെ ആവേശകരമായ കളിയുമായി ഗഡ്കരി താരതമ്യം ചെയ്യുന്നതിൽ തെറ്റ് പറയാനാവില്ല,”ബി.ജെ.പി യുടെ കുതിരകച്ചവട ശ്രമങ്ങളെ ഉന്നംവച്ച് എഡിറ്റോറിയൽ വിമർശിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ