നെഹ്‌റു കുടുംബത്തിലെ മകളോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരോട് എങ്ങനെയായിരിക്കും എന്ന് ആലോചിക്കാൻ ഭയമാകുന്നു: പ്രിയങ്ക ഗാന്ധിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ശത്രുഘ്നന്‍ സിന്‍ഹ  

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ ഉണ്ടായ പൊലീസ് കൈയേറ്റത്തെ ചോദ്യം ചെയ്ത് നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നന്‍ സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് ഞായറാഴ്ച ഇട്ട ട്വിറ്റർ സന്ദേശത്തിൽ ഇത്തരം നടപടികൾ അക്രമം നിയന്ത്രിക്കാനുള്ള മാർഗമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീട് സന്ദർശിക്കുന്നതിൽ നിന്നും പ്രിയങ്ക ഗാന്ധിയെ തടയാൻ ശ്രമിക്കുന്നതിനിടെ വനിതാ പൊലീസ് അവരെ ദേഹോപദ്രവം ഏല്‍പിച്ചെന്നും തൊണ്ടയിൽ പിടിച്ചെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.

“നെഹ്‌റു- ഗാന്ധി കുടുംബത്തിലെ മകളോട് ഈ രീതിയിലാണ് പൊലീസ് പെരുമാറുന്നതെങ്കിൽ സാധാരണക്കാരോട് എങ്ങനെയായിരിക്കുമെന്ന് ആലോചിക്കാൻ തന്നെ ഭയമാകുന്നു,” സിൻഹ ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പറഞ്ഞു.

“ആദ്യം, നിങ്ങൾ വി.ഐ.പികളുടെ സുരക്ഷ സാവധാനം നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്തു, എന്നാൽ തീർച്ചയായും നിങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു, തുടർന്ന് ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ നീക്കം ചെയ്തു, ഇപ്പോൾ, നിങ്ങളുടെ സർക്കാരിന്റെ നിർദ്ദേശപ്രകാരം യു.പി പൊലീസ് പ്രിയങ്ക ഗാന്ധിയോട് വളരെ ലജ്ജാകരമായ രീതിയിൽ ഇടപെട്ടു. ഇത് വളരെ അപലപനീയമാണ്, ” ശത്രുഘ്നന്‍ സിന്‍ഹ ട്വിറ്ററിൽ പോസ്റ്റുചെയ്തു.

ട്വീറ്റുകൾ ശത്രുഘ്നന്‍ സിന്‍ഹയുടെ അഭിപ്രായത്തിൽ പ്രധാനമന്ത്രിയുടെ “പരിശോധനയ്ക്കും പ്രവർത്തനത്തിനും പ്രതികരണത്തിനും വേണ്ടിയുള്ളതായിരുന്നു. “ഇത് അക്രമങ്ങളെ നിയന്ത്രിക്കാനുള്ള മാർഗമല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു