കാർഷിക മേഖലയിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടിരുന്നു; ആരോപണത്തിന് വിശദീകരണവുമായി ശരദ് പവാർ

കേന്ദ്ര കാർഷിക മന്ത്രിയായിരിക്കെ ശരദ് പവാർ കാർഷിക മേഖലയിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ഒരു പഴയ കത്ത് ഉദ്ധരിച്ച് ഭരണകക്ഷിയായ ബി.ജെ.പി ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ മുതിർന്ന മഹാരാഷ്ട്ര നേതാവ് ശരദ് പവാർ വിശദീകരണവുമായി രംഗത്തെത്തി.

തങ്ങളുടെ സംസ്ഥാനങ്ങളിലെ കാർഷിക ഉത്‌പാദന വിപണന സമിതി (എപി‌എം‌സി) നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ അന്നത്തെ മുഖ്യമന്ത്രിമാരായ ഷീലാ ദീക്ഷിത്, ശിവരാജ് ചൗഹാൻ (മധ്യപ്രദേശ്) എന്നിവർക്ക് കത്തയച്ചിരുന്നു എന്ന് ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. കത്ത് ഓൺലൈനിൽ പ്രചരിച്ചിരുന്നു.

“എപി‌എം‌സിക്ക് ചില പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ഞാൻ പറഞ്ഞിരുന്നു. എപി‌എം‌സി നിയമം തുടരണം, പക്ഷേ പരിഷ്കാരങ്ങളോടെ. ഞാൻ കത്തെഴുതി എന്നതിൽ സംശയമില്ല. പക്ഷേ ബി.ജെ.പിയുടെ മൂന്ന് നിയമങ്ങളിൽ എപി‌എം‌സിയെ കുറിച്ച് പരാമർശം പോലും ഇല്ല. അവർ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. അതിന് പ്രാധാന്യം നൽകേണ്ട ആവശ്യമില്ല, ”ശരദ് പവാർ പറഞ്ഞു.

ഏതാനും പ്രതിപക്ഷ പാർട്ടികൾ കൂട്ടായ നിലപാട് സ്വീകരിച്ച് പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ അറിയിക്കുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി പറഞ്ഞു.

“നാളെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അഞ്ച്-ആറ് പേർ ഇരുന്ന് ചർച്ച ചെയ്യാനും കൂട്ടായ നിലപാട് സ്വീകരിക്കാനും പോകുകയാണ് … നാളെ രാഷ്ട്രപതിയുമായി വൈകുന്നേരം 5 മണിക്ക് കൂടിക്കാഴ്ച നടത്തും. ഞങ്ങളുടെ കൂട്ടായ നിലപാട് അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കും,” പവാർ പറഞ്ഞു.

കോൺഗ്രസ്, എൻസിപി, ആം ആദ്മി പാർട്ടി, ഡിഎംകെ, ടിആർഎസ് എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്നത്തെ പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്.

ഏഴ് മണിക്കൂർ നീണ്ടുനിന്ന കേന്ദ്രവും കർഷകരും തമ്മിൽ വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു. സെപ്റ്റംബറിൽ നടപ്പാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിൽ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്ന് കർഷക സംഘങ്ങൾ അറിയിച്ചു, പുതിയ നിയമങ്ങൾ തങ്ങളുടെ വരുമാനം കുറയ്ക്കുകയും കോർപ്പറേറ്റുകളുടെ വരുതിയിലാക്കുകയും ചെയ്യുമെന്നാണ് കർഷകർ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ