വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നല്‍കിയാല്‍ കടുത്ത ശിക്ഷ; പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍; സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ആദായനികുതി ഫോമുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്‌തെന്ന് നിര്‍മല സീതാരാമന്‍

നികുതി ഇനത്തിലും ഒട്ടേറെ പ്രഖ്യപനങ്ങളാണ് തന്റെ ഒന്‍പതാമത് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതരാമന്‍ നടത്തിയത്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിര്‍മല സീതാരാമന്‍ സ്വന്തമാക്കിയിട്ടുണ്ട്. 2025 ലെ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. ലളിതമാക്കിയ നിയമങ്ങള്‍, പുതിയ ഫോമുകളും കുറഞ്ഞ ടി.സി.എസ് നിരക്കുകളും അടക്കം നിരവധി നികുതി ആശ്വാസങ്ങള്‍ നികുതിദായകര്‍ക്ക് ലഭിക്കുമെന്നാണ് നിര്‍മലയുടെ പ്രഖ്യാപനം. വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നല്‍കിയാല്‍ കടുത്ത ശിക്ഷയെന്ന കാര്യവും ഈ ബജറ്റില്‍ ധനമന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സാധാരണ പൗരന്മാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പാലിക്കാന്‍ കഴിയുന്ന തരത്തില്‍ ആദായനികുതി ഫോമുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ചില മാറ്റങ്ങള്‍ കൂടി ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ആദായ നികുതി നിയമം ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി നികുതി നിയമങ്ങള്‍ ലഘൂകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജൂലൈ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം. പരിശോധനയ്ക്കു ശേഷവും ടാക്‌സ് റിട്ടേണ്‍ വിവരം പുതുക്കാം. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതി ചുമത്തില്ല എന്നും ധനമന്ത്രി പറഞ്ഞു. അതായത് മോട്ടോര്‍ അപകട ക്ലെയിംസ് ട്രൈബ്യൂണല്‍ നല്‍കുന്ന ക്ലെയിമുകള്‍ക്ക് ആദായ നികുതി ഒഴിവാക്കിയിരിക്കുന്നു.

ഐടിആര്‍1, ഐടിആര്‍2 ഫോമുകള്‍ ഉപയോഗിക്കുന്ന വ്യക്തിഗത നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31 ആയി തുടരും. ഓഡിറ്റില്ലാത്ത ബിസിനസുകളും ട്രസ്റ്റുകള്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പരിധി ഓഗസ്റ്റ് 31 വരെയാക്കി. പരിഷ്‌കരിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 ല്‍ നിന്നും മാര്‍ച്ച് 31 ആക്കി.

വിദേശയാത്രയുടെ ടിസിഎസ് 5ല്‍ നിന്ന് 2 ശതമാനമാക്കി. പ്രവാസികളുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനും നികുതി കുറയ്ക്കും. പ്രവാസികളുടെ വസ്തുഇടപാടിന് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നതിനുള്ള നടപടിക്രമം ലഭിതമാക്കും. ഇനി മുതല്‍ സ്ഥലം വാങ്ങുന്നയാള്‍ക്ക് സ്വന്തം പാന്‍ ഉപയോഗിച്ച് ടിഡിഎസ് അടയ്ക്കാം. ഇതോടെ വസ്തു ഇടപാടുകളില്‍ ടിഎഎന്‍ ഒഴിവാക്കുകയും ഇടപാടുകള്‍ കൂടുതല്‍ എളുപ്പമുള്ളതാകുകയും ചെയ്യും. 20 ലക്ഷം രൂപയില്‍ താഴെയുള്ള വിദേശ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തുന്ന വ്യക്തികളെ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കും. ഈ ഇളവ് 2024 ഒക്ടോബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും.

മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് 5ല്‍നിന്നു 2 ശതമാനമാക്കി കുറച്ചു. വിദേശ യാത്ര പാക്കേജുകള്‍ക്ക് ഈടാക്കുന്ന ടിസിഎസ് രണ്ടു ശതമാനമാക്കി ചുരുക്കി. നേരത്തെയിത് അഞ്ചു ശതമാനമായിരുന്നു. വിദ്യാഭ്യാസ ചികിത്സ ആവശ്യങ്ങള്‍ക്ക് വിദേശത്തേയ്ക്കുള്ള പണമയക്കുന്നതിന് ഈടാക്കുന്ന ടിസിഎസ് രണ്ടു ശതമാനമാക്കി കുറച്ചു. ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047 വരെ ടാക്‌സ് ഹോളിഡേ എന്നതെല്ലാമാണ് ആദായ നികുതിയുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനങ്ങള്‍.

Latest Stories

സാരി ട്രെൻഡിൽ ഇക്കുറി നിർമലയുടെ കാഞ്ചീപുരം..

'ധനമന്ത്രി അവതരിപ്പിച്ചത് ഐതിഹാസിക ബജറ്റ്, വലിയ അവസരങ്ങൾ തുറക്കുന്നു'; നിർമല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി

കേന്ദ്ര ബജറ്റ് 2026-27: കോർപ്പറേറ്റ് പ്രീണന ബജറ്റിൽ കർഷകർക്ക് അവഗണന, വെറ്ററിനറി വിദ്യാഭ്യാസവും സേവനങ്ങളും സ്വകാര്യ മേഖലയിലേക്ക്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

'കേന്ദ്ര ബജറ്റ് കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖ, ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുന്നു'; മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേപ്പറില്‍ 'ആമ മുട്ട', കേരളത്തോടുള്ള അവഗണന തുടര്‍കഥ; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'എയിംസ്' വാചകമടിയില്‍ മാത്രം

'ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാം'; ട്രംപ്

ബജറ്റ് ഇഫക്ട്; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി, സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി

'കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തിന് ഒരു പ്രഖ്യാപനമില്ല, ഒരു പരിഗണനയും ലഭിച്ചില്ല'; നിരാശാജനകമായ ബജറ്റെന്ന് ജോണ്‍ ബ്രിട്ടാസ്

'എയിംസും അതിവേഗ റെയിൽ ഇടനാഴിയും ഇല്ല, അപൂര്‍വ ധാതു ഇടനാഴിയിൽ മാത്രം ഒതുങ്ങി'; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ