വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഫോണുകൾ പിടിച്ചെടുക്കുക: ജെ.എൻ.യു ആക്രമണത്തിൽ പൊലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം

ജനുവരി 5- ന് ജെഎൻയു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തെ ഏകോപിപ്പിക്കാൻ ഉപയോഗിച്ച രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാൻ ഡൽഹി ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. 34 പേർക്ക് പരിക്കേറ്റ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒന്നോ രണ്ടോ ഗ്രൂപ്പുകളുടെ ഭാഗമായ വ്യക്തികളെ വിളിച്ച് ഫോണുകൾ കണ്ടുകെട്ടാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.

ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെടുന്ന എല്ലാ ഡാറ്റകളും – സന്ദേശങ്ങൾ, ഫോട്ടോകൾ മുതലായവ സംരക്ഷിക്കാനും നൽകാനും കോടതി ഗൂഗിളിനോടും വാട്‌സ്ആപ്പിനോടും ആവശ്യപ്പെട്ടു. പൊലീസ് നോട്ടീസിനോട് സർവകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഇന്നലെ അറിയിച്ചതിനെ തുടർന്ന് പൊലീസുകാരോട് സഹകരിക്കാനും ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകാനും ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ബ്രിജേഷ് സേതി ജെഎൻയു രജിസ്ട്രാർ ഡോ. പ്രമോദ് കുമാറിനോട് ആവശ്യപ്പെട്ടു.

മൂന്ന് ജെഎൻയു പ്രൊഫസർമാർ അക്രമവുമായി ബന്ധപ്പെട്ട ഡാറ്റയും വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച കോടതി വാട്‌സ്ആപ്പ്, ഗൂഗിൾ, ഫെയ്സ്ബുക്ക്, ആപ്പിൾ എന്നിവയ്ക്ക് നോട്ടീസ് നൽകി. പൊലീസുകാരിൽ നിന്നും സർക്കാരിൽ നിന്നും പ്രതികരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

എൻക്രിപ്ഷൻ സംവിധാനം കാരണം സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് വാട്‌സ്ആപ്പ് ഇന്ന് കോടതിയെ അറിയിച്ചു. “ഞങ്ങൾക്ക് ചാറ്റ് ഉള്ളടക്കത്തിലേക്ക് ആക്സസ് ഇല്ല. ഇത് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനിൽ പ്രവർത്തിക്കുന്നു, അത് ആക്സസ് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരേയൊരു മാർ‌ഗ്ഗം ആ വ്യക്തികളുടെ ഫോൺ സംരക്ഷിക്കുക എന്നതാണ്. മറ്റു സാങ്കേതികവിദ്യയില്ല,” വാട്ട്സ്ആപ്പിനുവേണ്ടി ഹാജരായ അഭിഭാഷകനെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസി ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തു.

ആക്രമണവുമായി ബന്ധമുണ്ടെന്ന് അധികൃതർ കരുതുന്ന “യൂണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്”, “ഫ്രണ്ട്സ് ഓഫ് ആർ‌എസ്‌എസ്” എന്നീ രണ്ട് ഗ്രൂപ്പുകളിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെട്ട് അമീത് പരമേശ്വരൻ, ശുക്ല സാവന്ത്, അതുൽ സൂദ് എന്നീ മൂന്ന് ജെ.എം.യു പ്രൊഫസർമാരാണ് ഹർജി നൽകിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ