വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഫോണുകൾ പിടിച്ചെടുക്കുക: ജെ.എൻ.യു ആക്രമണത്തിൽ പൊലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം

ജനുവരി 5- ന് ജെഎൻയു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തെ ഏകോപിപ്പിക്കാൻ ഉപയോഗിച്ച രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാൻ ഡൽഹി ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. 34 പേർക്ക് പരിക്കേറ്റ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒന്നോ രണ്ടോ ഗ്രൂപ്പുകളുടെ ഭാഗമായ വ്യക്തികളെ വിളിച്ച് ഫോണുകൾ കണ്ടുകെട്ടാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.

ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെടുന്ന എല്ലാ ഡാറ്റകളും – സന്ദേശങ്ങൾ, ഫോട്ടോകൾ മുതലായവ സംരക്ഷിക്കാനും നൽകാനും കോടതി ഗൂഗിളിനോടും വാട്‌സ്ആപ്പിനോടും ആവശ്യപ്പെട്ടു. പൊലീസ് നോട്ടീസിനോട് സർവകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഇന്നലെ അറിയിച്ചതിനെ തുടർന്ന് പൊലീസുകാരോട് സഹകരിക്കാനും ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകാനും ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ബ്രിജേഷ് സേതി ജെഎൻയു രജിസ്ട്രാർ ഡോ. പ്രമോദ് കുമാറിനോട് ആവശ്യപ്പെട്ടു.

മൂന്ന് ജെഎൻയു പ്രൊഫസർമാർ അക്രമവുമായി ബന്ധപ്പെട്ട ഡാറ്റയും വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച കോടതി വാട്‌സ്ആപ്പ്, ഗൂഗിൾ, ഫെയ്സ്ബുക്ക്, ആപ്പിൾ എന്നിവയ്ക്ക് നോട്ടീസ് നൽകി. പൊലീസുകാരിൽ നിന്നും സർക്കാരിൽ നിന്നും പ്രതികരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

എൻക്രിപ്ഷൻ സംവിധാനം കാരണം സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് വാട്‌സ്ആപ്പ് ഇന്ന് കോടതിയെ അറിയിച്ചു. “ഞങ്ങൾക്ക് ചാറ്റ് ഉള്ളടക്കത്തിലേക്ക് ആക്സസ് ഇല്ല. ഇത് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനിൽ പ്രവർത്തിക്കുന്നു, അത് ആക്സസ് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരേയൊരു മാർ‌ഗ്ഗം ആ വ്യക്തികളുടെ ഫോൺ സംരക്ഷിക്കുക എന്നതാണ്. മറ്റു സാങ്കേതികവിദ്യയില്ല,” വാട്ട്സ്ആപ്പിനുവേണ്ടി ഹാജരായ അഭിഭാഷകനെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസി ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തു.

ആക്രമണവുമായി ബന്ധമുണ്ടെന്ന് അധികൃതർ കരുതുന്ന “യൂണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്”, “ഫ്രണ്ട്സ് ഓഫ് ആർ‌എസ്‌എസ്” എന്നീ രണ്ട് ഗ്രൂപ്പുകളിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെട്ട് അമീത് പരമേശ്വരൻ, ശുക്ല സാവന്ത്, അതുൽ സൂദ് എന്നീ മൂന്ന് ജെ.എം.യു പ്രൊഫസർമാരാണ് ഹർജി നൽകിയത്.

Latest Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ