സീമ പാത്രയുടെ ക്രൂരത പുറത്ത് കൊണ്ടുവന്നത് സ്വന്തം മകന്‍, പ്രതികരിച്ചപ്പോള്‍ മാനസികരോഗിയാക്കി

വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ ക്രൂരമായി വര്‍ഷങ്ങളോളം മര്‍ദ്ദിച്ച ബിജെപി നേതാവ് സീമ പാത്രയുടെ ക്രൂരത പുറത്തുകൊണ്ടുവന്നത് സ്വന്തം മകന്‍. വീട്ടുജോലിക്കാരിയോട് അമ്മ കാണിക്കുന്ന ക്രൂരതകള്‍ മകന്‍ സുഹൃത്തായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. സുനിതയെ പീഡിപ്പിക്കുന്നതിനെതിരെ സംസാരിച്ച മകന് മാനസിക രോഗമാണെന്ന് ആരോപിച്ച് ചികിത്സിച്ചിരുന്നുവെന്നും സീമ പാത്രയ്‌ക്കെതിരായ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ജാര്‍ഖണ്ഡ് ബിജെപി സസ്‌പെന്‍ഡ് ചെയ്ത സീമയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കണ്‍വീനറുമാണ് സീമ.

വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗക്കാരിയായ സുനിത എന്ന യുവതിയെ ദേഹത്ത് പാത്രം ചൂടാക്കി പൊള്ളിക്കുകയും, വടികൊണ്ട് തല്ലുകയും, മൂത്രം നക്കി വൃത്തിയാക്കികുകയും ചെയ്തിരുന്നതായി സീമ പാത്രയ്‌ക്കെതിരായ എഫ്‌ഐആറില്‍ പറയുന്നു. ക്രൂരമര്‍ദനത്തിനിരയായി അവശനിലയിലായിരുന്ന സുനിസ ആശുപത്രിയില്‍ ചികിത്സയിലാണ്.

തന്നെ കഴിഞ്ഞ 8 വര്‍ഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചുവെന്നും സുനിത ആരോപിച്ചു. സുനിതയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി. ആരോഗ്യം ക്ഷയിച്ച് അവശയായതോടെ സുനിതയെ വാരാണസിയിലെ ആശ്രമത്തില്‍ ഉപേക്ഷിക്കാനായിരുന്നു സീമ പാത്രയുടെ തീരുമാനമെന്നും എഫ്‌ഐആറിലുണ്ട്.

Latest Stories

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ യുവാവ് കൊല്ലപ്പെട്ടു

മുന്നോട്ട് തന്നെ; സ്വർണവിലയിൽ വർദ്ധനവ്, പവന് 840 രൂപ കൂടി

'ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ്, എന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചുവെച്ചതാണ്'; സൂര്യനെല്ലി പെണ്‍കുട്ടിയെ നേരിട്ടെത്തി കണ്ട വിഎസ്; സുജ സൂസന്‍ ജോര്‍ജ് ഓര്‍ക്കുന്നു

സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെട്ട സ്റ്റണ്ട് മാസ്റ്റർ രാജുവിന്റെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ, കുടുംബത്തിന് ധനസഹായവുമായി ചിമ്പുവും

ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി; യോഗം വിളിച്ച് കോൺഗ്രസ്, ഖാർഗെയും രാഹുൽ ഗാന്ധിയും നേതൃത്വം നൽകി

IND vs ENG: ഗില്ലോ ബുംറയോ അല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് ആരെന്ന് പറഞ്ഞ് സുരേഷ് റെയ്‌ന

ജഗദീപ് ധൻകറിനെ രാജിയിലേക്ക് നയിച്ചത് ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെയുള്ള നടപടിയോ? മൗനം തുടർന്ന് കേന്ദ്ര സർക്കാർ

ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടും ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ അതിലൊരു സത്യമുണ്ടായിരിക്കണം; ഏത് കാര്യത്തിനും കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ്: അനുശ്രീ

തരൂരിന് വഴിയൊരുക്കാന്‍ ധന്‍ഖറിന്റെ 'സര്‍പ്രൈസ് രാജി'?; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരുവനന്തപുരം എംപി എത്തുമോ?; മോദി പ്രശംസയും കോണ്‍ഗ്രസ് വെറുപ്പിക്കലും തുറന്നിടുന്ന സാധ്യത

'മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും പിടിച്ച് നിന്നു, വര്‍ത്തമാനകാല കേരള ചരിത്രത്തില്‍ വി എസ് അടയാളപ്പെട്ടത് സമരങ്ങളുടെ സന്തതസഹചാരിയായി'; ബിനോയ് വിശ്വം