വിമതർക്ക് എതിരെ അവസാന ശ്വാസം വരെ പോരാടും, ഉദ്ധവ് താക്കെറെ രാജിവെയ്ക്കില്ല; സഞ്ജയ് റാവത്ത്

ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നാവർത്തിച്ച് ശിവസേന വക്താവ് സഞ്ജയ് റാവത്ത് . വിമതർക്കെതിരെ ശിവസേന അവസാന ശ്വാസം വരെ പോരാടുമെന്നും, പ്രവർത്തകരെ തെരുവിലിറക്കി ശക്തമായ പ്രതിഷേധം നടത്തുമെന്നും സഞ്ജയ് പറഞ്ഞു. ഇത് ശിവ സൈനികരുടെ രോഷമാണെന്നും ഒരിക്കൽ കത്തിച്ചാൽ തീ അണയ്ക്കില്ല. അവസാനം വരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്. വിമത സേന എംഎൽഎയുടെ ഓഫീസ് നശിപ്പിച്ചു. ശിവസൈനികരുടെ രോഷത്തിന്റെ തീ അണക്കാൻ പ്രയാസമാണന്നും സഞ്ജയ് റൗട്ട് കൂട്ടിച്ചേർത്തു. വിമത വിഭാഗം എംഎൽഎ താനാജി സാവന്തിന്റെ പൂനെ ഓഫീസ് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ തകർത്തിരുന്നു.

ഷിൻഡെയോട് നേരിട്ട് മുംബൈയിലെത്തി പാർട്ടിയെ നേരിടാൻ തയാറാവുകയാണ് വേണ്ടതെന്നും സഞ്ജയ് റൗട്ട് വെല്ലുവിളിച്ചു. കഴിഞ്ഞദിവസം വിമത എംഎല്‍എമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതായി ആരോപിച്ച് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

തൊട്ടുപിന്നലെയാണ് സഞ്ജയ് റൗട്ടിന്റെ പ്രതികരണം. വിമത എംഎൽഎമാരുടെ സുരക്ഷ പിന്‍വലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

Latest Stories

വീണ്ടും അപകടം, 'കാന്താര' സെറ്റില്‍ ബോട്ട് മുങ്ങി; ഋഷഭ് ഷെട്ടിയും 30 പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിശക്തമായ മഴ; 11 ജില്ലകളിലും രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് താക്കീത്; 24 വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി സൈപ്രസില്‍; മോദിക്കൊപ്പം നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും

അമേരിക്കയെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി ഉണ്ടാകും; സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും ഉപയോഗിക്കും; ഇറാന് താക്കീതുമായി ട്രംപ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം; അതിനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി

യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

പുനൈയിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ പാലം തകര്‍ന്നുവീണു; ആറ് മരണം, 20ല്‍ ഏറെ പേര്‍ ഒഴുക്കില്‍പ്പെട്ടു

'അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു, വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു'; എ കെ ശശീന്ദ്രൻ