പഠിക്കാനായി പാകിസ്ഥാനിലേക്ക്, തിരികെ എത്തുന്നത് തീവ്രവാദിയായി, 17 കശ്മീരി യുവാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ എത്തുന്ന കശ്മീരി യുവാക്കളെ പരിശീലിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ഐഎസ്ഐ പുതിയ പ്രവര്‍ത്തനരീതി നടപ്പാക്കുന്നതായി കണ്ടെത്തി സുരക്ഷാ ഏജന്‍സികള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉപരി പഠനത്തിനും മറ്റുമായി പാകിസ്ഥാനിലെത്തിയ 17 കശ്മീരി യുവാക്കള്‍ തീവ്രവാദികളായി തിരികെ എത്തിയ 17 യുവാക്കള്‍ സൈന്യവുമായി നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും ഓള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും (എഐസിടിഇ) അടുത്തിടെ ഉന്നത വിദ്യാഭ്യാസത്തിനായി പാകിസ്ഥാനിലേക്ക് പോകരുതെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് ഇതാണ് പ്രധാനകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരം ബിരുദങ്ങള്‍ അവര്‍ക്ക് ഇന്ത്യയില്‍ ജോലിയോ ഉപരിപഠനമോ തേടാന്‍ യോഗ്യരാകില്ലെന്നാണ് വ്യക്തമാക്കിയത.്

പാകിസ്ഥാനിലേക്ക് പോയ നിരവധി യുവാക്കളെ പരിശീലനം ലഭിച്ച ഐഎസ്ഐക്കാര്‍ ബ്രെയിന്‍ വാഷ് ചെയ്യുകയും പാക് അധീന കശ്മീരില്‍ (പിഒകെ) ആയുധ പരിശീലനം നല്‍കുകയും ചെയ്തതായി സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരസംഘടനകള്‍ ചില യുവാക്കളെ ഉപയോഗിച്ചിട്ടുണ്ട്.2015 മുതലാണ് ഇത്തരം പ്രവണത കണ്ടുതുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാനിലേക്ക് പോയി മടങ്ങിയ ശേഷം അപ്രത്യക്ഷരായ യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. യുവാക്കള്‍ കരുതിയിരിക്കാന്‍ കേന്ദ്ര സര്‍ക്കാറും സുരക്ഷ വൃത്തങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാകിസ്ഥാന്‍ കോളജുകളിലെ എംബിബിഎസ് സീറ്റുകള്‍ വിറ്റ് കിട്ടുന്ന വരുമാനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതിന് ഹുറിയത്ത് നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസിന്റെ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്‌ഐഎ) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജമ്മു കശ്മീരില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി അടുത്ത കാലങ്ങളില്‍ പാകിസ്ഥാനിലേക്ക് പോയത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി