15 മണിക്കൂര്‍ ജോലി, 100 രൂപ വരെ ദിവസക്കൂലി, ഫാക്ടറികളില്‍ ബാലവേല ചെയ്തിരുന്ന 73 കുട്ടികളെ രക്ഷപ്പെടുത്തി

വടക്കന്‍ ഡല്‍ഹിയില്‍ വിവിധ ഫാക്ടറികളിലായി ബാലവേല ചെയ്തിരുന്ന 73 കുട്ടകളെ രക്ഷപ്പെടുത്തി. സഹ്യോഗ് കെയര്‍ ഫോര്‍ യു എന്ന ശിശുക്ഷേമ സംഘടനയും, നരേലയിലെ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റും ചേര്‍ന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

മികച്ച ജോലി വാഗ്ദാനം ചെയ്ത് ഇവിടങ്ങളില്‍ കുട്ടികളെ എത്തിച്ച ശേഷം പ്രതിദിനം 50-100 രൂപ വരെ വേതനം നല്‍കി ഇവരെ കൊണ്ട് പണി എടുപ്പിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലേക്ക് മാറ്റി.

ഒമ്പത് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഇവര്‍. 38 പെണ്‍കുട്ടികളും 35 ആണ്‍കുട്ടികളുമാണ് രക്ഷപ്പെടുത്തിയവരില്‍ ഉള്ളത്.
കൂടതല്‍ കുട്ടികളെയും കൊണ്ടുവന്നിരിക്കുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നും, ബിഹാറില്‍ നിന്നുമാണ്.

നോര്‍ത്ത് ഡല്‍ഹിയിലെ ബവാനയിലെ പോളിഷിംഗ്, കളിപ്പാട്ടം, ഫാന്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ അപകടകരമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ 15 മണിക്കൂര്‍ വരെ കുട്ടികള്‍ ജോലി ചെയ്തിരുന്നതായാണ് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ സംഘം വെളിപ്പെടുത്തിയത്. അതിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവര്‍ക്ക് ലഭ്യമായിരുന്നില്ല. പുറത്തിറങ്ങാന്‍ പോലുംഇവരെ അനുവദിച്ചിരുന്നില്ല.

17,000 രൂപ മാസ ശമ്പളത്തില്‍ ഫാക്ടറിയില്‍ നല്ല ജോലി വാഗ്ദാനം ചെയ്താണ് ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ നിന്നെല്ലാം കുട്ടികളെ എത്തിച്ചിരുന്നത്. ഇതിന് ശേഷം ബവാന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കൂളര്‍ പമ്പ് നിര്‍മാണ ഫാക്ടറിയില്‍ 50-100 രൂപ ദിവസ വേതനത്തില്‍ ജോലിക്ക് നിയമിക്കുകയായിരുന്നു.

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും സ്‌കൂള്‍ അടച്ചുപൂട്ടലും കാരണം ഒരു തലമുറയിലെ കുട്ടികള്‍ തന്നെ അപകടത്തിലാണെന്ന് സഹ്യോഗ് കെയര്‍ ഫോര്‍ യു ഡയറക്ടര്‍ ശേഖര്‍ മഹാജന്‍ പറഞ്ഞു. ഫാക്ടറി ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest Stories

സംരംഭകന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍; മലയാളികള്‍ക്ക് അഭിമാനം

സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം; മുഴുവന്‍ ഇടപാടുകളും ദുരൂഹം; ഇലോണ്‍ മസ്‌കിനെതിരെ സിപിഎം

പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ; വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ കുടുംബത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂ‌ളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ

മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..

'പൊലീസും സിസ്റ്റവും സർക്കാരിന്റെ കയ്യിലാണ്, അനന്തുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം'; പി വി അൻവർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

ശാരീരിക അസ്വസ്ഥ: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു