ഏത് നടപടിയും നേരിടാൻ തയ്യാർ, പ്രഗ്യ താക്കൂറിനെ 'തീവ്രവാദി' എന്ന് വിളിച്ച പ്രസ്താവന പിൻവലിക്കില്ല: രാഹുൽ ഗാന്ധി

ബി.ജെ.പി, എം.പി പ്രഗ്യ താക്കൂറിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച് ട്വിറ്ററിൽ നടത്തിയ പരാമർശത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഥുറാം ഗോഡ്‌സെ ചെയ്തതു പോലെ പ്രഗ്യ താക്കൂർ അക്രമത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

“അതെ, ഞാൻ എന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. ഞാൻ ട്വിറ്ററിൽ എഴുതിയതിനൊപ്പം നിൽക്കുന്നു,” പ്രഗ്യ താക്കൂറിനെ “തീവ്രവാദി” എന്ന് വിളിച്ച പ്രസ്താവനയ്‌ക്കൊപ്പം നിൽക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽ ഗാന്ധി മറുപടി പറഞ്ഞു.

പരാമർശത്തിനെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് “അത് കുഴപ്പമില്ല. ഒരു കുഴപ്പവുമില്ല. അവർ എന്തുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിലും ഞാൻ സ്വാഗതം ചെയ്യുന്നു.” എന്ന് രാഹുൽ ഗാന്ധി ഉത്തരം നൽകി.

ഗോഡ്സെയെ കുറിച്ചുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധി പ്രഗ്യ താക്കൂറിനെതിരെ ആഞ്ഞടിച്ചു, പ്രഗ്യ ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും ഉള്ളിലിരിപ്പ് പ്രകടിപ്പിച്ചുവെന്നും അത് മറച്ചു വെയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദി പ്രഗ്യ തീവ്രവാദിയായ ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് വിളിച്ചു. ഇന്ത്യയുടെ പാർലമെന്റിന്റെ ചരിത്രത്തിൽ ദുഃഖകരമായ ദിവസമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഗോഡ്‌സെ പരാമർശത്തിൽ ഭോപ്പാൽ എംപി പ്രഗ്യ താക്കൂർ ഇന്ന് ലോക്സഭയിൽ മാപ്പ് പറഞ്ഞു. എന്നാൽ ഗോഡ്സെയെ കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചതായി അവർ പറഞ്ഞു. തന്റെ അഭിപ്രായ പ്രകടനം മറ്റൊരു പശ്ചാത്തലത്തിലായിരുന്നുവെന്നും അവർ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക