ഏത് നടപടിയും നേരിടാൻ തയ്യാർ, പ്രഗ്യ താക്കൂറിനെ 'തീവ്രവാദി' എന്ന് വിളിച്ച പ്രസ്താവന പിൻവലിക്കില്ല: രാഹുൽ ഗാന്ധി

ബി.ജെ.പി, എം.പി പ്രഗ്യ താക്കൂറിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച് ട്വിറ്ററിൽ നടത്തിയ പരാമർശത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഥുറാം ഗോഡ്‌സെ ചെയ്തതു പോലെ പ്രഗ്യ താക്കൂർ അക്രമത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

“അതെ, ഞാൻ എന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. ഞാൻ ട്വിറ്ററിൽ എഴുതിയതിനൊപ്പം നിൽക്കുന്നു,” പ്രഗ്യ താക്കൂറിനെ “തീവ്രവാദി” എന്ന് വിളിച്ച പ്രസ്താവനയ്‌ക്കൊപ്പം നിൽക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽ ഗാന്ധി മറുപടി പറഞ്ഞു.

പരാമർശത്തിനെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് “അത് കുഴപ്പമില്ല. ഒരു കുഴപ്പവുമില്ല. അവർ എന്തുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിലും ഞാൻ സ്വാഗതം ചെയ്യുന്നു.” എന്ന് രാഹുൽ ഗാന്ധി ഉത്തരം നൽകി.

ഗോഡ്സെയെ കുറിച്ചുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധി പ്രഗ്യ താക്കൂറിനെതിരെ ആഞ്ഞടിച്ചു, പ്രഗ്യ ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും ഉള്ളിലിരിപ്പ് പ്രകടിപ്പിച്ചുവെന്നും അത് മറച്ചു വെയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദി പ്രഗ്യ തീവ്രവാദിയായ ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് വിളിച്ചു. ഇന്ത്യയുടെ പാർലമെന്റിന്റെ ചരിത്രത്തിൽ ദുഃഖകരമായ ദിവസമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഗോഡ്‌സെ പരാമർശത്തിൽ ഭോപ്പാൽ എംപി പ്രഗ്യ താക്കൂർ ഇന്ന് ലോക്സഭയിൽ മാപ്പ് പറഞ്ഞു. എന്നാൽ ഗോഡ്സെയെ കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചതായി അവർ പറഞ്ഞു. തന്റെ അഭിപ്രായ പ്രകടനം മറ്റൊരു പശ്ചാത്തലത്തിലായിരുന്നുവെന്നും അവർ പറഞ്ഞു.

Latest Stories

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ