സഭയില്‍ വിങ്ങിപ്പൊട്ടി ഉപരാഷ്ട്രപതി; വൈകാരിക രംഗങ്ങളുമായി രാജ്യസഭ, ഇന്നലെ ഉറങ്ങാനായില്ലെന്ന് വെങ്കയ്യനായിഡു

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനവും സഭയിലരങ്ങേറിയത് നാടകീയ രംഗങ്ങള്‍. പ്രതിപക്ഷം പെഗാസസ് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയതോടെ ലോകസഭ അനശ്ചിതകാലത്തേക്ക് പിരിഞ്ഞു. അതേസമയം രാജ്യസഭയില്‍ അത്യന്തം വൈകാരികമായായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസംഗം. സഭയിലെ ബഹളത്തിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിങ്ങിക്കരയുകയായിരുന്നു.

സഭയിലെ അവസ്ഥയില്‍ താന്‍ ദുഖിതനാണ്. ഈ ബഹളങ്ങള്‍ ഏറെ അലോസരപ്പെടുത്തുന്നു. കഴിഞ്ഞ രാത്രിയില്‍ ഉറങ്ങാനായില്ല, കാരണം കര്‍ഷകരുടെ അവസ്ഥ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. സഭയുടെ പരിപാവനത ചില അംഗങ്ങള്‍ തകര്‍ത്തു. ഈ നടപടികളൊക്കെ പൊതു ജനം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പവിത്രത കല്പിക്കുന്ന സ്ഥലത്ത് അതിന്റെ ശുദ്ധി നശിപ്പിക്കുന്ന വിധത്തിലുള്ള സംഘര്‍ഷമാണ് നടക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ സഭ 12 മണിവരെ നിര്‍ത്തിവച്ചു.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...