പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കാന്‍ അന്ത്യശാസനം നല്‍കി രാജ് താക്കറെ; മറുപടി ഉടനെ നല്‍കുമെന്ന് അജിത് പവാര്‍

പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കാന്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മെയ് മൂന്നിനകം നീക്കം ചെയ്യണമെന്നാണ് ഭീഷണി. എന്നാല്‍ രാജ് താക്കറെയ്ക്കും അദ്ദേഹത്തിന്റെ ഭീഷണികള്‍ക്കും ഇത്രയധികം പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. ശരിയായ സമയം വരുമ്പോള്‍ അതിനുള്ള മറുപടി നല്‍കും. എല്ലാ ചോദ്യങ്ങള്‍ക്കും തന്റെ പക്കല്‍ ഉത്തരങ്ങളുണ്ടെന്ന് പവാര്‍ പറഞ്ഞു.

ഭീഷണി അനുസരിച്ച് മുംബൈയിലെ ഒരു പള്ളിയില്‍ നിന്നെങ്കിലും ഉച്ചഭാഷിണി നീക്കം ചെയ്താല്‍ അത് വലിയ നാണക്കേടായിരിക്കുമെന്ന് കോണ്‍ഗ്രസിന്റെ സഞ്ജയ് നിരുപം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഹനുമാന്‍ ചാലിസ വെക്കുമെന്ന് താക്കറെ ഇന്നലെ താനെയില്‍ നടന്ന പരിപാടിയിലും ആവര്‍ത്തിച്ചിരുന്നു. ഇത് ഒരു സാമൂഹിക പ്രശ്‌നമാണ്, മതപരമല്ല. ഇതിന് നിന്ന് പിന്നോട്ട് പോകില്ലെന്നും, സര്‍ക്കാര്‍ എന്ത് വേണമെങ്കിലും ചെയ്‌തോളുവെന്നുമാണ് താക്കറെ പറഞ്ഞത്.

ഏപ്രില്‍ രണ്ടിന് ശിവാജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ആദ്യമായി താക്കറെ ഇക്കാര്യം ഉന്നയിച്ചത്. പള്ളികള്‍ക്ക് മുന്നില്‍ ഇത്രയും ഉറക്കെ ഉച്ചഭാഷിണികള്‍ വെക്കുന്നത് എന്തിനാണ്. താന്‍ പ്രാര്‍ത്ഥനകള്‍ക്ക് എതിരല്ലെന്നും നമസ്‌ക്കാരവും പ്രാര്‍ത്ഥനയും വീടുകളില്‍ ആകാമെന്നുമാണ് രാജ് താക്കറെ പറഞ്ഞത്.

താക്കറെയുടെ ആഹ്വാനത്തിന് പിന്നാലെ പള്ളികള്‍ക്ക് മുന്നില്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ