'മിസ്റ്റര്‍ മോദി, സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയാത്തത്ര ദുര്‍ബലനാണ് നിങ്ങള്‍'; ഇത്തരമൊരു കാര്യത്തില്‍ നിങ്ങളുടെ മൗനം നാരീശക്തിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്ന് രാഹുല്‍ ഗാന്ധി

താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി രൂക്ഷവിമര്‍ശനം ഉയരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്റെ നാരിശക്തി മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് വിമര്‍ശിച്ചു. ‘സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ പറ്റാത്തത്ര ദുര്‍ബലനാണെന്ന് നിങ്ങള്‍ ഈ സംഭത്തിലൂടെ ഇന്ത്യയിലെ ഓരോ സ്ത്രീകളോടും നിങ്ങള്‍ പറയുകയാണെന്നും മോദിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മിസ്റ്റര്‍ മോദി, ഒരു പൊതുവേദിയില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ നിങ്ങള്‍ അനുവദിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ പറ്റാത്തത്ര ദുര്‍ബലനാണ് നിങ്ങളെന്ന് ഇന്ത്യയിലെ ഓരോ സ്ത്രീയോടും നിങ്ങള്‍ പറയുകയാണ്. നമ്മുടെ രാജ്യത്ത് എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തത്തിന് അവകാശമുണ്ട്. ഇത്തരമൊരു വിവേചനത്തിന് മുന്നില്‍ നിങ്ങളുടെ മൗനം നാരീശക്തിയെക്കുറിച്ചുള്ള നിങ്ങളുടെ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.

എക്‌സ് പ്ലാറ്റ്‌ഫോമിലാണ് രാഹുല്‍ ഗാന്ധിയുടെ നരേന്ദ്ര മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനും നേര്‍ക്കുള്ള വിമമര്‍ശനം. കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ അംഗമായ പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, താലിബാന്‍ പ്രതിനിധിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയുള്ള വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിലുള്ള നിങ്ങളുടെ നിലപാട് വ്യക്തമാക്കുക.’ എന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരവും വനിത മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്ത സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ‘അഫ്ഗാനിസ്ഥാന്‍ പ്രതിനിധി അമീര്‍ ഖാന്‍ മുത്തഖി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ താന്‍ ഞെട്ടിപ്പോയെന്നും തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകരെ ഒഴിവാക്കിയെന്നോ അല്ലെങ്കില്‍ ക്ഷണിച്ചില്ലെന്നോ മനസ്സിലാക്കിയപ്പോള്‍ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകേണ്ടതായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം