'മിസ്റ്റര്‍ മോദി, സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയാത്തത്ര ദുര്‍ബലനാണ് നിങ്ങള്‍'; ഇത്തരമൊരു കാര്യത്തില്‍ നിങ്ങളുടെ മൗനം നാരീശക്തിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്ന് രാഹുല്‍ ഗാന്ധി

താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി രൂക്ഷവിമര്‍ശനം ഉയരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്റെ നാരിശക്തി മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് വിമര്‍ശിച്ചു. ‘സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ പറ്റാത്തത്ര ദുര്‍ബലനാണെന്ന് നിങ്ങള്‍ ഈ സംഭത്തിലൂടെ ഇന്ത്യയിലെ ഓരോ സ്ത്രീകളോടും നിങ്ങള്‍ പറയുകയാണെന്നും മോദിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മിസ്റ്റര്‍ മോദി, ഒരു പൊതുവേദിയില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ നിങ്ങള്‍ അനുവദിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ പറ്റാത്തത്ര ദുര്‍ബലനാണ് നിങ്ങളെന്ന് ഇന്ത്യയിലെ ഓരോ സ്ത്രീയോടും നിങ്ങള്‍ പറയുകയാണ്. നമ്മുടെ രാജ്യത്ത് എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തത്തിന് അവകാശമുണ്ട്. ഇത്തരമൊരു വിവേചനത്തിന് മുന്നില്‍ നിങ്ങളുടെ മൗനം നാരീശക്തിയെക്കുറിച്ചുള്ള നിങ്ങളുടെ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.

എക്‌സ് പ്ലാറ്റ്‌ഫോമിലാണ് രാഹുല്‍ ഗാന്ധിയുടെ നരേന്ദ്ര മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനും നേര്‍ക്കുള്ള വിമമര്‍ശനം. കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ അംഗമായ പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, താലിബാന്‍ പ്രതിനിധിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയുള്ള വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിലുള്ള നിങ്ങളുടെ നിലപാട് വ്യക്തമാക്കുക.’ എന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരവും വനിത മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്ത സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ‘അഫ്ഗാനിസ്ഥാന്‍ പ്രതിനിധി അമീര്‍ ഖാന്‍ മുത്തഖി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ താന്‍ ഞെട്ടിപ്പോയെന്നും തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകരെ ഒഴിവാക്കിയെന്നോ അല്ലെങ്കില്‍ ക്ഷണിച്ചില്ലെന്നോ മനസ്സിലാക്കിയപ്പോള്‍ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകേണ്ടതായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി