'മിസ്റ്റര്‍ മോദി, സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയാത്തത്ര ദുര്‍ബലനാണ് നിങ്ങള്‍'; ഇത്തരമൊരു കാര്യത്തില്‍ നിങ്ങളുടെ മൗനം നാരീശക്തിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്ന് രാഹുല്‍ ഗാന്ധി

താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി രൂക്ഷവിമര്‍ശനം ഉയരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്റെ നാരിശക്തി മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് വിമര്‍ശിച്ചു. ‘സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ പറ്റാത്തത്ര ദുര്‍ബലനാണെന്ന് നിങ്ങള്‍ ഈ സംഭത്തിലൂടെ ഇന്ത്യയിലെ ഓരോ സ്ത്രീകളോടും നിങ്ങള്‍ പറയുകയാണെന്നും മോദിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മിസ്റ്റര്‍ മോദി, ഒരു പൊതുവേദിയില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ നിങ്ങള്‍ അനുവദിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ പറ്റാത്തത്ര ദുര്‍ബലനാണ് നിങ്ങളെന്ന് ഇന്ത്യയിലെ ഓരോ സ്ത്രീയോടും നിങ്ങള്‍ പറയുകയാണ്. നമ്മുടെ രാജ്യത്ത് എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തത്തിന് അവകാശമുണ്ട്. ഇത്തരമൊരു വിവേചനത്തിന് മുന്നില്‍ നിങ്ങളുടെ മൗനം നാരീശക്തിയെക്കുറിച്ചുള്ള നിങ്ങളുടെ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.

എക്‌സ് പ്ലാറ്റ്‌ഫോമിലാണ് രാഹുല്‍ ഗാന്ധിയുടെ നരേന്ദ്ര മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനും നേര്‍ക്കുള്ള വിമമര്‍ശനം. കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ അംഗമായ പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, താലിബാന്‍ പ്രതിനിധിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയുള്ള വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിലുള്ള നിങ്ങളുടെ നിലപാട് വ്യക്തമാക്കുക.’ എന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരവും വനിത മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്ത സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ‘അഫ്ഗാനിസ്ഥാന്‍ പ്രതിനിധി അമീര്‍ ഖാന്‍ മുത്തഖി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ താന്‍ ഞെട്ടിപ്പോയെന്നും തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകരെ ഒഴിവാക്കിയെന്നോ അല്ലെങ്കില്‍ ക്ഷണിച്ചില്ലെന്നോ മനസ്സിലാക്കിയപ്പോള്‍ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകേണ്ടതായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും