രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടി; 2024-ന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് യെച്ചൂരി

എംപി സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2024 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, പാര്‍ലമെന്റംഗമായിരുന്നാലും അല്ലങ്കിലും തന്റെ പോരാട്ടം അനസ്യുതമായി തുടരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭക്ക് അകത്തായാലും പുറത്തായാലും തനിക്ക് ഒരുപോലെയാണ്. എന്റെ പോരാട്ടം തുടരും. ഈ രാജ്യത്തിന്റെ ജനാധിപത്യ ഘടന നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ ശബ്ദം ഉയരത്തില്‍ കേള്‍പ്പിക്കുക എന്നതാണ് തന്റെ ദൗത്യം. രാജ്യത്തെ ജനാധിപത്യത്തിന് മേല്‍ ബി ജെ പി സര്‍ക്കാര്‍ കടന്നാക്രമണം നടത്തുകയാണ്.

ജയിലില്‍ അടച്ച് തന്നെ നിശബ്ദനാക്കാനാകില്ല.താന്‍ പറയുന്നത് സത്യം മാത്രമാണ്. മോദിയുടെ ഭയം കാരണമാണ് തന്നെ അയോഗ്യനാക്കിയത്. തന്റെ അടുത്ത പ്രസംഗത്തെ നരേന്ദ്രമോദി ഭയിക്കുന്നുണ്ട്്. എന്നാല്‍ താന്‍ സംസാരിച്ചുകൊണ്ടേയിരിക്കും. അയോഗ്യനാക്കിയ വിഷയത്തില്‍ താന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടും ഒരു മറുപടിയും തന്നില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്നും രാഹുല്‍ പറഞ്ഞു.

Latest Stories

'നിലമ്പൂരിൽ മത്സരിക്കാനില്ല, അൻവറില്ലാതെ യുഡിഎഫ് ജയിക്കില്ല'; സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

യുഡിഎഫുമായി സമവായമായില്ല, പുതിയ പ്ലാനുമായി പി വി അൻവർ; നിലമ്പൂരില്‍ മത്സരിക്കുന്നതില്‍ ഇന്നോ നാളെയോ പ്രഖ്യാപനം

ഹൈസ്‌കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും, യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനം; പുതിയ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി

പാട്ടും സംഭാഷണങ്ങളുമില്ല, പ്രധാന ഭാഗങ്ങള്‍ എവിടെ? മഹേഷ് ബാബു സിനിമയുടെ റീ റിലീസിനിടെ പ്രതിഷേധം; തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ പൂര്‍ണ യാത്രാ നിരോധനം; ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടി; വാഹനങ്ങളടക്കം പിടിച്ചെടുക്കും

'എന്തേലും പറഞ്ഞാല്‍ അത് സെക്‌സ് ആയി പോകും' എന്ന് സംവിധായകന്‍.. 15-ാം വയസില്‍ കാസ്റ്റിങ് കൗച്ച് നേരിട്ടു: നടി അപര്‍ണ പണിക്കര്‍

നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ആര്യാടൻ ഷൗക്കത്ത്, എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും; നിലമ്പൂരിൽ ഇനി ആവേശപ്പോരാട്ടം

'നരിവേട്ട'യെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ആളെ വിട്ട് അടിപ്പിക്കു..; ചര്‍ച്ചയായി ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍

MI VS GT: എടാ മണ്ടന്മാരെ എന്ത് പണിയാട നീയൊക്കെ കാണിച്ചേ, അതിലൂടെ ആ താരം നിങ്ങളെ നരകം കാണിച്ചില്ലേ: വരുൺ ആരോൺ