ജല്ലിക്കട്ട് മനോഹരമായ അനുഭവം: കോൺഗ്രസ് നിലപാടിൽ നിന്നും യു-ടേൺ എടുത്ത് രാഹുൽ ഗാന്ധി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് തമിഴ്‌നാട്ടിലെ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്തു. തമിഴ് ജനതയെ  അവഗണിക്കാൻ കഴിയുമെന്നും തമിഴ് ഭാഷയെയും തമിഴ് സംസ്കാരത്തെയും മാറ്റിനിർത്താമെന്നും കരുതുന്നവർക്ക് ഒരു സന്ദേശം നൽകാനാണ് താൻ ഇവിടെയെത്തിയതെന്ന് സംസ്ഥാനത്തെ പരമ്പരാഗത കായിക വിനോദമായ ജല്ലിക്കട്ടിൽ പങ്കെടുത്ത രാഹുൽ ഗാന്ധി പറഞ്ഞു.

“തമിഴ് സംസ്കാരവും, ചരിത്രവും ഇന്ത്യയുടെ ഭാവിക്ക് അനിവാര്യമാണെന്നും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു,” കോൺഗ്രസ് സഖ്യകക്ഷിയായ ഡിഎംകെയുടെ മേധാവി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മധുരയിൽ നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച കോൺഗ്രസ്-ഡിഎംകെ സഖ്യം സംസ്ഥാനത്തെ 38 ലോക്സഭാ സീറ്റുകളിൽ 31 ലും വിജയിച്ചു.

“തമിഴ് സംസ്കാരത്തിന്റെയും, ചരിത്രത്തിൻെറയും ഭാഗമായ  ജല്ലിക്കട്ട് കാണുന്നത് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ഞാൻ തമിഴ് ജനതയോട് നന്ദി പറയുന്നു. ഞാൻ ഒരു തവണയല്ല, നിരവധി തവണ ഇവിടെ തിരിച്ചെത്തും,” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. മുതിർന്ന പാർട്ടി നേതാക്കളായ കെ സി വേണുഗോപാൽ , സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കെ.എസ്. അളഗിരി, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

“ചിട്ടയായും സുരക്ഷിതവുമായാണ് ജല്ലിക്കട്ട് സംഘടിപ്പിക്കുന്നത്, കാളകളും മത്സരത്തിൽ പങ്കെടുക്കുന്ന ചെറുപ്പക്കാരും സുരക്ഷിതരാണെന്നും എല്ലാവർക്കും വേണ്ട ശ്രദ്ധ നൽകുന്നുണ്ടെന്നും അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം ജല്ലിക്കട്ടുമായി ബന്ധപ്പെട്ട് ഇരട്ട നിലപാടെടുത്തതിൽ കോൺഗ്രസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിട്ടുണ്ട്.

2016 ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രികയിൽ അധികാരത്തിൽ വന്നാൽ ജല്ലിക്കട്ട് നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

മൃഗങ്ങളോടുള്ള ക്രൂരത ആരോപിച്ച് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസും (പെറ്റ) സമർപ്പിച്ച ഹർജികളെ തുടർന്ന് 2014ൽ സുപ്രീംകോടതി ജല്ലിക്കട്ട് വിനോദം നിരോധിച്ചിരുന്നു.

തമിഴ്‌നാടിന്റെ സംസ്കാരത്തിനും സ്വത്വത്തിനും ജല്ലിക്കട്ട് നിർണായകമാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ചെന്നൈയിൽ വൻ പ്രതിഷേധത്തെ തുടർന്ന് നിയമ ഭേദഗതി വരുത്തി 2017ൽ നിരോധനം നീക്കി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ