"ഗാന്ധി രാജ്യം നശിപ്പിച്ചു, നാഥുറാം ഗോഡ്‌സെയ്ക്ക് അഭിവാദ്യങ്ങൾ": വിവാദ പരാമർശം നടത്തിയ ഹിന്ദു മതനേതാവിന് എതിരെ കേസ്

ഛത്തീസ്ഗഡിലെ റായ്പൂരിൽ ഇന്നലെ നടന്ന ‘ധരം സൻസദ്’ (മത പാർലമെന്റിൽ) മഹാത്മാഗാന്ധിയെ അപമാനിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രശംസിക്കുകയും ചെയ്തതിന് മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഹിന്ദു മതനേതാവിനെതിരെ പൊലീസ് കേസെടുത്തു.

മതനേതാവ് സന്ത് കാളീചരൺ മഹാരാജിനെതിരെ മുൻ മേയർ പ്രമോദ് ദുബെ പരാതി രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനാണ് കേസെടുത്തത്. വിവാദ പ്രസംഗത്തെ തുടർന്ന് പരിപാടിയുടെ മുഖ്യ രക്ഷാധികാരി മഹന്ത് രാംസുന്ദർ ദാസ് ദേഷ്യത്തോടെ സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി.

ഭരണകക്ഷിയായ കോൺഗ്രസിന്റെ സംസ്ഥാന ഘടകം പ്രസിഡന്റ് മോഹൻ മാർക്കവും സന്ത് കാളീചരൺ മഹാരാജിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചടക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്ന് കാളീചരൺ മഹാരാജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. “മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു… അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെയ്ക്ക് അഭിവാദ്യങ്ങൾ” എന്നും കാളീചരൺ പ്രഖ്യാപിച്ചു.

ഹിന്ദുമതത്തെ “സംരക്ഷിക്കാൻ” ഒരു “കരുത്തുള്ള ഹിന്ദു നേതാവിനെ” തിരഞ്ഞെടുക്കണമെന്ന് കാളീചരൺ മഹാരാജ് ആവശ്യപ്പെട്ടു. അതേസമയം പ്രസംഗം കേട്ട് രോഷാകുലനായ ഛത്തീസ്ഗഡിലെ ദുധാധാരി ക്ഷേത്രത്തിൽ നിന്നുള്ള മഹന്ത് രാംസുന്ദർ ദാസ്, മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടി തന്റെ ജീവൻ ബലിയർപ്പിച്ച വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ ചെലവിൽ അത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചു.

“മഹാത്മാഗാന്ധിയെ ഈ വേദിയിൽ അധിക്ഷേപിച്ചു, ഞാൻ അതിനെ എതിർക്കുന്നു. ഇത് സനാതന ധർമ്മമല്ല, ‘മതങ്ങളുടെ പാർലമെന്റ്’ പോലുള്ള ഒരു വേദിയിൽ ഇത്തരമൊരു കാര്യം സംഭവിക്കരുത്. എനിക്ക് സംഘാടകരോട് ചോദിക്കാനുള്ളത് എന്തുകൊണ്ട് നിങ്ങൾ ഇതിനെതിരെ ഒരു എതിർപ്പ് ഉന്നയിച്ചില്ല എന്നാണ്,” അദ്ദേഹം ചോദിച്ചു.

“ഈ രാജ്യത്ത് 30 കോടി മുസ്ലിങ്ങൾ താമസിക്കുന്നു 15 കോടിയോളം ക്രിസ്ത്യാനികൾ താമസിക്കുന്നു ഒരാൾ ഇതുപോലെ പ്രസംഗം നടത്തിയാൽ ഉടനെ ഇന്ത്യ ‘ഹിന്ദു രാഷ്ട്രം’ ആകുമോ? ഞാൻ ഈ പരിപാടിയുടെ ഭാഗമല്ല” സ്റ്റേജിൽ നിന്ന് ഇറങ്ങി കൊണ്ട് മഹന്ത് ദാസ് പറഞ്ഞു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പരിപാടിയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം പരിപാടി ഒഴിവാക്കി.

ഡൽഹിയിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും അടുത്തിടെ നടന്ന രണ്ട് കോൺക്ലേവുകളിൽ “വംശീയ ഉന്മൂലനത്തിന്” ആഹ്വാനം ചെയ്ത മറ്റ് ഹിന്ദു മതനേതാക്കളിൽ നിന്നുള്ള വിവാദ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് കാളീചരൺ മഹാരാജിന്റെ വിദ്വേഷ പ്രസംഗം.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ