"സ്വയം മാറൂ അല്ലെങ്കിൽ മാറ്റങ്ങള്‍ ഉണ്ടാകും": കുട്ടിക്കളി പാടില്ലെന്ന് ബി.ജെ.പി നേതാക്കളോട് മോദി

പാർലമെന്റിൽ ഹാജരാകാത്ത അല്ലെങ്കിൽ ക്രമമായി ഹാജരാകാത്ത ബി.ജെ.പി എം.പിമാർക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. “സ്വയം മാറൂ അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും” എന്നാണ് മോദിയുടെ മുന്നറിയിപ്പെന്ന് വൃത്തങ്ങൾ അറിയിച്ചു.

തന്റെ പാർട്ടി എംപിമാരോടും മന്ത്രിമാരോടും അച്ചടക്കവും കൃത്യനിഷ്ഠയും പാലിക്കണമെന്നും അനവസരത്തിൽ അഭിപ്രായങ്ങൾ പ്രകടനം നടത്തരുതെന്നും പ്രധാനമന്ത്രി ശക്തമായ മുന്നറിയിപ്പു നൽകി. “കുട്ടികളെപ്പോലെ” പെരുമാറരുതെന്നും ബിജെപി നേതാക്കളെ പ്രധാനമന്ത്രി ഉപദേശിച്ചു എന്നാണ് റിപ്പോർട്ട്.

“ദയവായി പാർലമെന്റിലും യോഗങ്ങളിലും പതിവായി പങ്കെടുക്കുക. ഇക്കാര്യം എപ്പോഴും കുട്ടികളോടെന്ന പോലെ പറയാൻ ഇടവരുത്തരുത്. നിങ്ങൾ സ്വയം മാറിയില്ലെങ്കിൽ, സമയബന്ധിതമായി മാറ്റങ്ങൾ ഉണ്ടാകും,” ഇന്ന് ഡൽഹിയിൽ നടന്ന ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ഒപ്പമുണ്ടായിരുന്നു.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധങ്ങളെ ബിജെപി അഭിമുഖീകരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ശനിയാഴ്ച നാഗാലാൻഡിലെ മോൺ ജില്ലയിൽ നടന്ന സൈനിക ഓപ്പറേഷനിൽ 14 സിവിലിയൻമാർ കൊല്ലപ്പെട്ടതുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഭരണകക്ഷി പ്രതിരോധത്തിലായിരിക്കുന്നത്.

ഈ സമ്മേളനത്തിൽ നിന്നും 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിലും സർക്കാർ പ്രതിപക്ഷ രോഷം നേരിടുന്നുണ്ട്. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിൽ അരാജകത്വം സൃഷ്ടിച്ചു എന്ന് ആരോപിച്ചാണ് എംപിമാരെ സസ്പെൻഡ് ചെയ്തത്.

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 29 ന് ആരംഭിച്ചു, ഡിസംബർ 23 വരെ തുടരും, എന്നാൽ ഇരുസഭകളും ഇതുവരെ ആവർത്തിച്ച് നിർത്തിവെയ്ക്കപ്പെട്ടിരുന്നു.

Latest Stories

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി