"സ്വയം മാറൂ അല്ലെങ്കിൽ മാറ്റങ്ങള്‍ ഉണ്ടാകും": കുട്ടിക്കളി പാടില്ലെന്ന് ബി.ജെ.പി നേതാക്കളോട് മോദി

പാർലമെന്റിൽ ഹാജരാകാത്ത അല്ലെങ്കിൽ ക്രമമായി ഹാജരാകാത്ത ബി.ജെ.പി എം.പിമാർക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. “സ്വയം മാറൂ അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും” എന്നാണ് മോദിയുടെ മുന്നറിയിപ്പെന്ന് വൃത്തങ്ങൾ അറിയിച്ചു.

തന്റെ പാർട്ടി എംപിമാരോടും മന്ത്രിമാരോടും അച്ചടക്കവും കൃത്യനിഷ്ഠയും പാലിക്കണമെന്നും അനവസരത്തിൽ അഭിപ്രായങ്ങൾ പ്രകടനം നടത്തരുതെന്നും പ്രധാനമന്ത്രി ശക്തമായ മുന്നറിയിപ്പു നൽകി. “കുട്ടികളെപ്പോലെ” പെരുമാറരുതെന്നും ബിജെപി നേതാക്കളെ പ്രധാനമന്ത്രി ഉപദേശിച്ചു എന്നാണ് റിപ്പോർട്ട്.

“ദയവായി പാർലമെന്റിലും യോഗങ്ങളിലും പതിവായി പങ്കെടുക്കുക. ഇക്കാര്യം എപ്പോഴും കുട്ടികളോടെന്ന പോലെ പറയാൻ ഇടവരുത്തരുത്. നിങ്ങൾ സ്വയം മാറിയില്ലെങ്കിൽ, സമയബന്ധിതമായി മാറ്റങ്ങൾ ഉണ്ടാകും,” ഇന്ന് ഡൽഹിയിൽ നടന്ന ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ഒപ്പമുണ്ടായിരുന്നു.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധങ്ങളെ ബിജെപി അഭിമുഖീകരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ശനിയാഴ്ച നാഗാലാൻഡിലെ മോൺ ജില്ലയിൽ നടന്ന സൈനിക ഓപ്പറേഷനിൽ 14 സിവിലിയൻമാർ കൊല്ലപ്പെട്ടതുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഭരണകക്ഷി പ്രതിരോധത്തിലായിരിക്കുന്നത്.

ഈ സമ്മേളനത്തിൽ നിന്നും 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിലും സർക്കാർ പ്രതിപക്ഷ രോഷം നേരിടുന്നുണ്ട്. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിൽ അരാജകത്വം സൃഷ്ടിച്ചു എന്ന് ആരോപിച്ചാണ് എംപിമാരെ സസ്പെൻഡ് ചെയ്തത്.

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 29 ന് ആരംഭിച്ചു, ഡിസംബർ 23 വരെ തുടരും, എന്നാൽ ഇരുസഭകളും ഇതുവരെ ആവർത്തിച്ച് നിർത്തിവെയ്ക്കപ്പെട്ടിരുന്നു.

Latest Stories

'കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കണം, സാങ്കേതികത പറയുകയല്ല വേണ്ടത്'; പാരിയത്ത് കാവ് ഒഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി

'സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല, അതിനുള്ള സൗകര്യങ്ങൾ ഒരുക്കും'; ആരോഗ്യമന്ത്രി കെ മുരളീധരൻ

കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

'ഈ ഒരു ഫ്രെയിമിന് പറയാൻ 5 വർഷത്തെ കഷ്ടപ്പാടിന്റെ കഥയുണ്ട്, ഉള്ളിൽ ഉരുകി പുറമെ ചിരിച്ച ദിനരാത്രങ്ങളുടെ പിൻബലം ഉണ്ട്'; അമീർ ഷാ

കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസ്; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ വാഹന മോഡിഫിക്കേഷൻ പ്രഖ്യാപനം; റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: ഗൺമാൻമാരെ ചോദ്യംചെയ്യുന്നത് തടഞ്ഞു, കേസ് ഡയറി തിരുത്തിച്ചു; അജിത് കുമാർ പ്രതിയായേക്കും

ഗ്രൂപ്പ് ഘട്ടത്തിന് അവസാനം, ഇനി പ്ലേഓഫ് പോരാട്ടം; മത്സരക്രമം ഇങ്ങനെ

ഇന്ധന വില വീണ്ടും കൂടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധന