പ്രഗ്യ താക്കൂർ, ജെ.പി നദ്ദയെ കണ്ടു, ഗോഡ്സെ പരാമർശത്തെ കുറിച്ച് ലോക്സഭയിൽ വിശദീകരണം നൽകും

മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയെ കുറിച്ച് ലോക്‌സഭയിൽ നടത്തിയ വിവാദ പരാമർശത്തെ ചൊല്ലിയുള്ള കോലാഹലത്തെ തുടർന്ന് ബി.ജെ.പി എം.പി സാധ്വി പ്രഗ്യ താക്കൂർ പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദയെ പാർലമെന്റ് മന്ദിരത്തിൽ സന്ദർശിച്ചു.

ജെ.പി നദ്ദ, ബി.ജെ.പി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രഗ്യ താക്കൂർ തന്റെ അഭിപ്രായം വ്യക്തമാക്കി. പ്രഗ്യ താക്കൂർ ഇന്ന് ലോക്സഭയിൽ വിശദീകരണം നടത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

വിപ്ലവകാരിയായ ഉദം സിംഗിനെ അപമാനിക്കുന്നതിന് എതിരെയാണ് താൻ പരാമർശം നടത്തിയതെന്ന് സാധ്വി പ്രഗ്യ വാദിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയെ പ്രശംസിച്ച പ്രസ്താവനയെ നേരത്തെ പ്രഗ്യാ താക്കൂർ ന്യായീകരിച്ചിരുന്നു.

പ്രഗ്യയുടെ പരാമർശത്തെ തുടർന്ന് പാർലമെന്റ് പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ബി.ജെ.പി അവരെ വിലക്കുകയും പ്രതിരോധത്തിനായുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

Latest Stories

കേരളത്തിലെ സര്‍വകലാശാലകളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നല്‍കില്ല; തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് സിപിഎം

പാക് നടി ഹുമൈറ അസ്​ഗർ മരിച്ച നിലയിൽ, അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തിയത് നടിയുടെ അപ്പാർട്ട്മെന്റിൽ‌ നിന്ന്

കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി; കീം പരീക്ഷഫലം റദ്ധാക്കി ഹൈക്കോടതി

പണിമുടക്ക് ദിനത്തിൽ വീട്ടിൽ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടന്ന് മന്ത്രി വി ശിവൻകുട്ടി; വീഡിയോ

കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടം; പുക ശ്വസിച്ചവർ ചികിത്സയിൽ

ആമിർ സാർ ഇല്ലായിരുന്നെങ്കിൽ മിറയെ ഞങ്ങൾ‌ക്ക് ലഭിക്കില്ലായിരുന്നു, കുഞ്ഞിന് സൂപ്പർതാരം പേരിട്ടതിന്റെ കാരണം പറഞ്ഞ് വിഷ്ണു വിശാൽ

കോടതിയിൽ 'ജാനകി' വേണ്ട, കഥാപാത്രത്തിന്റെ ഇനിഷ്യൽ കൂടി ഉപയോഗിക്കണം'; ജെഎസ്‌കെ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന മുൻ പഴ്സനൽ അസിസ്‌റ്റന്റ് അറസ്‌റ്റിൽ

ഹേമചന്ദ്രന്‍ കൊലക്കേസ്; മുഖ്യപ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയില്‍, ഉടൻ കേരളത്തിലെത്തിക്കും

IND VS ENG: മൂന്നാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യക്ക് കൊടുത്തത് വമ്പൻ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ