തമിഴ്‌നാട്; മദ്യവില്‍പനയ്ക്ക് എതിരെ പ്രതിഷേധിക്കുന്നവരെ പിരിച്ചു വിടാൻ ബലം പ്രയോഗിച്ച്‌ പൊലീസ്

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ലോക്ക് ഡൗണിനിടെ മദ്യ വിൽപ്പനശാലകൾ വീണ്ടും തുറന്നതിൽ പ്രതിഷേധിച്ച് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ തമിഴ്നാട് പൊലീസ് വെള്ളിയാഴ്ച ലാത്തി ചാർജ് നടത്തി. മദ്യ വിൽപ്പനശാലകൾക്ക് പുറത്ത് മദ്യം വാങ്ങാൻ തടിച്ചു കൂടിയിരുന്നവർക്ക് നേരേ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരിൽ പൊലീസ് നേരത്തെ ലാത്തി വീശിയിരുന്നു.

മധുരയിൽ സിപിഎമ്മിന്റെ നൂറിലധികം വനിതാ അംഗങ്ങൾ ടാസ്മാക് ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങി. മദ്യ വിൽപ്പനശാലകൾ തുറക്കുന്നത് സാധാരണക്കാരുടെ താത്പര്യത്തിന് വിരുദ്ധമാണെന്ന് സ്ത്രീകൾ മുദ്രാവാക്യം വിളിച്ചു.

പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കം ഉടലെടുത്തു. ഒടുവിൽ ഉദ്യോഗസ്ഥർ ക്രൂരമായ ബലപ്രയോഗം നടത്തി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.

മദ്യ വിൽപ്പനശാല വീണ്ടും തുറന്നതിന്റെ ആദ്യദിവസം തന്നെ തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ മദ്യം വിൽപ്പന നടത്തിയത് മധുരയിലാണ്. 46.78 കോടി രൂപയുടെ മദ്യം മധുര മേഖലയിൽ വ്യാഴാഴ്ച വിറ്റു.

ടാസ്മാക് ഷോപ്പുകൾ തുറക്കുന്നത് കോവിഡ് -19 രോഗം കൂടുതൽ പടരുന്നതിന് കാരണമാകുമെന്നും വളരെയധികം പണം പാഴാക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. മദ്യത്തിനെതിരായ സമാനമായ പ്രതിഷേധം ട്രിച്ചിയിലും നടന്നു.

തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കാൻ സർക്കാർ നൽകിയ സൗജന്യ അരി സ്ത്രീകൾ വലിച്ചെറിഞ്ഞു. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), വിടുതലൈ ചിരുതൈഗൽ കച്ചി അഥവാ ലിബറേഷൻ പാന്തർ പാർട്ടി, സിപിഎം, മക്കൽ നീദി മയം തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ മദ്യക്കടകൾ സംസ്ഥാന സർക്കാർ തുറക്കുന്നതിനെ എതിർക്കുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാൻ കാരണമായേക്കാമെന്നതിനാൽ പ്രതിഷേധക്കാർ മദ്യ വിൽപ്പനശാലകൾക്കെതിരെ എതിർപ്പ് ഉന്നയിച്ചപ്പോൾ, പ്രതിഷേധത്തിൽ അവർ സാമൂഹിക അകലം പാലിച്ചില്ല.

ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ, സാമൂഹിക അകലം പാലിക്കാത്ത ഒന്നിലധികം സംഭവങ്ങൾക്ക് മധുര സാക്ഷ്യം വഹിച്ചു – അതിൽ ഒന്ന് ജല്ലിക്കട്ട് കാളയുടെ ശവസംസ്കാര വേളയിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതാണ്. അതുപോലെ, ഒരു ക്ഷേത്രോത്സവ വേളയിൽ നിരവധി ആളുകൾ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങൾ ലംഘിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക