അർണബ് ഗോസ്വാമിക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയത് പ്രധാനമന്ത്രി, ഒരു അന്വേഷണവും നടക്കില്ല: രാഹുൽ ഗാന്ധി

മാധ്യമ പ്രവർത്തകന് രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകുന്നത് ക്രിമിനൽ കുറ്റമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2019ലെ ബാലകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ റിപ്പബ്ലിക്ക് ടി.വി അവതാരകൻ അർണബ് ഗോസ്വാമിക്ക് ചോർത്തി നൽകിയത് പ്രധാനമന്ത്രിയായതിനാൽ ഒരു അന്വേഷണവും നടക്കില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

“ബാലകോട്ട് പോലെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, പ്രതിരോധ മേധാവി, വ്യോമസേനാ മേധാവി, കരസേനാ മേധാവി എന്നിങ്ങനെയുള്ള ചുരുക്കം ചിലർക്ക് മാത്രമേ അറിയൂ. അതിനാൽ ഇതുപോലുള്ള ഒരു രഹസ്യം ഒരു മാധ്യമ പ്രവർത്തകന് ചോർന്നിട്ടുണ്ടെങ്കിൽ, അത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ്. അത് രാജ്യത്തിന്റെ രഹസ്യം ചോർത്തലാണ്, ” രാഹുൽ ഗാന്ധി പറഞ്ഞു.

“ഈ ആളുകൾ തങ്ങളെ ദേശസ്നേഹികൾ, ദേശീയവാദികൾ എന്ന് വിളിക്കുന്നു, പക്ഷേ ഇത് ഒരു ദേശവിരുദ്ധ നടപടിയാണ്. അർണബ് ഗോസ്വാമിക്ക് അത്തരം വിവരങ്ങൾ നൽകുന്നത് ക്രിമിനൽ കുറ്റമാണ്, ഇത് രാജ്യത്തെയും അതിന്റെ പൈലറ്റുമാരെയും ഗുരുതരമായ അപകടത്തിലാക്കുന്നു. ഇത് അന്വേഷിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി ഇവരിൽ ആരാണ് അർണബ് ഗോസ്വാമിക്ക് ആ വിവരം നൽകിയതെന്ന് നമ്മൾ അറിയേണ്ടതുണ്ട്,” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ബാലകോട്ട് വ്യോമാക്രമണത്തിന് മൂന്ന് ദിവസം മുമ്പ്, “വലിയ ഒരു കാര്യം സംഭവിക്കും,” അത് “ഒരു സാധാരണ ആക്രമണത്തേക്കാൾ വലുതായിരിക്കും,” “ജനങ്ങൾക്ക് ആഹ്ളാദകരമായ രീതിയിൽ സർക്കാർ ആക്രമണം നടത്തുമെന്ന് ഉറപ്പുണ്ട്,” എന്നെല്ലാം അർണബ് ഗോസ്വാമി റേറ്റിംഗ് ഏജൻസിയായ ബാർക്കിന്റെ മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തയോട് വാട്‌സ്ആപ്പ് സന്ദേശത്തിൽ പറഞ്ഞതായി വെളിപ്പെട്ടിരുന്നു. ടി.വി റേറ്റിംഗ് കുംഭകോണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസാണ് കോടതിയിൽ ഈ വാട്‌സ്ആപ്പ് സന്ദേശങ്ങൾ സമർപ്പിച്ചത്.

40 സൈനികർ കൊല്ലപ്പെട്ട പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി ജയ്ഷ് ഇ മുഹമ്മദ് ഭീകരരുടെ താവളം തകർക്കാൻ ഇന്ത്യ പാകിസ്ഥാനിലെ ബാലകോട്ടിലേക്ക് വ്യോമസേന യുദ്ധവിമാനങ്ങൾ അയയ്ക്കുന്നതിന് മൂന്ന് ദിവസം മുമ്പ് 2019 ഫെബ്രുവരി 23നാണ് ഈ സംഭാഷണം നടന്നത്.

“അർണബ് ഗോസ്വാമിയുടെ വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ അത്തരം വിവരങ്ങൾ ഉണ്ടെങ്കിൽ, അത് പാകിസ്ഥാനും ലഭിച്ചിരിക്കണം, ഇത് രഹസ്യമായിരുന്നിരിക്കില്ല, അതിനാൽ തന്നെ ഇന്ത്യൻ പൈലറ്റുമാരുടെ ജീവൻ അപകടത്തിലായിരുന്നു, രാജ്യത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും അപകടത്തിലായായിരുന്നു,” രാഹുൽ ഗാന്ധി പറഞ്ഞു.

വാട്‌സ്ആപ്പ് സംഭാഷണങ്ങൾ ചോർന്നതിനു പിന്നാലെ വലിയ രീതിയിൽ ഉള്ള വിമർശനമാണ് ബി.ജെ.പി സർക്കാർ നേരിടുന്നത്. ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ