സഖ്യരൂപീകരണത്തില്‍ വിട്ടുവീഴ്ചയ്ക്കുള്ള സാധ്യത തുറന്നിട്ട് കോണ്‍ഗ്രസ്; പ്രധാനമന്ത്രിപദത്തിന് വാശിയില്ലെന്ന് ഗുലാം നബി ആസാദ്

എന്‍ഡിഎയെയും മോദിയെയും തടയുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്നും കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പമില്ലാതെ കോണ്‍ഗ്രസിന് വേണ്ടി ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.

ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവുന്നത് നല്ലതാണ്. എന്നാല്‍ അത് കോണ്‍ഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം രാജ്യവ്യാപകമായി സഖ്യസാധ്യതകളെ തുറന്നിടുന്നതാണ്. 140 വരെ സീററുകളാണ് കോണ്‍ഗ്രസ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതും ത്രികോണ മത്സരങ്ങള്‍ ശക്തമായതും സീറ്റുകളുട എണ്ണത്തില്‍ വ്യതിയാനമുണ്ടാക്കിയേക്കാമെന്ന തിരിച്ചറിവാണ് പാര്‍ട്ടിക്കു നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നയം പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ എസ്പി – ബിഎസ്പി സഖ്യം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് പല മണ്ഡലങ്ങളിലും ത്രികോണ മത്സരമായിരുന്നു. ഇതിന്റെ ഗുണഭോക്താക്കളായി ബിജെപി മാറുമോ എന്ന ആശങ്ക പാര്‍ട്ടിക്കും എസ് പി-ബി എസ് പി സഖ്യത്തിനും ഇല്ലാതില്ല.ക ഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു പി യിലെ 80 സീറ്റുകളില്‍ 73 എണ്ണം ബിജെപിയും സഖ്യകക്ഷിയുമാണ് നേടിയത്. ഡല്‍ഹിയിലും ഇതേ പ്രശ്‌നം കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി സഖ്യം നിരസിച്ചതോടെ ഒരുമിച്ച് നിന്നാല്‍ കിട്ടിയേക്കാവുന്ന ഏഴു സീറ്റിലും ശക്തമായ ത്രികോണ മത്സരം വന്നതോടെ ബിജെപിയ്ക്ക് പല മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാനാകും. നേരത്തേ കോണ്‍ഗ്രസിന് മികച്ച നേട്ടമുണ്ടാക്കാനായാല്‍ രാഹുല്‍ തന്നെയാകും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തതാണ്.

എന്നാല്‍ എന്‍സിപി നേതാവ് ശരദ് പവാറാകട്ടെ, മമതാ ബാനര്‍ജിയോ മായാവതിയോ ആകും പ്രധാനമന്ത്രിയാകാന്‍ യോഗ്യരെന്നാണ് അഭിപ്രായപ്പെട്ടത്. ഇതിനിടയിലാണ് ഫെഡറല്‍ മുന്നണി നീക്കവുമായി സജീവമായി ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവുവും രംഗത്തുണ്ട്. എന്നാല്‍ ഇരുട്ടി വെളുക്കുമ്പോള്‍ തനിനിറം കാണിക്കുന്ന ഇദ്ദേഹത്തെ വിശ്വാസത്തിലെടുക്കാന്‍ മറ്റ് പാര്‍ട്ടികള്‍ തയ്യാറല്ല.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്