പ്രതിപക്ഷത്തിന്റെ എല്ലാ നുണകളെയും ശക്തമായി എതിര്‍ത്തു.. ബിഹാറിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് വളരെയധികം നന്ദി: പ്രധാനമന്ത്രി

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വന്‍ വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ എന്‍ഡിഎ നേടിയ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും സാമൂഹിക നീതിയുടെയുമാണെന്ന് മോദി പറഞ്ഞു. എന്‍ഡിഎയ്ക്ക് വലിയ വിജയം നല്‍കിയതിന് അദ്ദേഹം ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. എന്‍ഡിഎ സഖ്യ നേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.

”വരും വര്‍ഷങ്ങളില്‍, ബിഹാറിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന് ഒരു പുതിയ ഭാവുകത്വം നല്‍കുന്നതിനും ഞങ്ങള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. ബിഹാറിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സമൃദ്ധമായ ജീവിതത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും.”

”2025 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയം നല്‍കി അനുഗ്രഹിച്ച ബിഹാറിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് വളരെയധികം നന്ദി. ഈ വമ്പിച്ച ജനവിധി ജനങ്ങളെ സേവിക്കാനും, ബിഹാറിന് വേണ്ടി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാനുമുള്ള ശക്തി നല്‍കും.”

”അക്ഷീണം പ്രവര്‍ത്തിച്ച ഓരോ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. അവര്‍ പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു, നമ്മുടെ വികസന അജണ്ട അവതരിപ്പിച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ നുണകളെയും ശക്തമായി എതിര്‍ത്തു. ഞാന്‍ അവരെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു” എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

”ഈ ഉജ്ജ്വല വിജയത്തിന് മുഖ്യമന്ത്രി നിതീഷ് കുമാറിനും എന്‍ഡിഎ കുടുംബ സഹപ്രവര്‍ത്തകരായ ചിരാഗ് പാസ്വാന്‍, ജിതന്‍ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. അക്ഷീണം പ്രവര്‍ത്തിച്ച എന്‍ഡിഎയിലെ ഓരോ പ്രവര്‍ത്തകര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. അവര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങി, ഞങ്ങളുടെ വികസന അജണ്ട അവതരിപ്പിച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ നുണകളെയും ശക്തമായി എതിര്‍ത്തു.”

”വരും ദിവസങ്ങളില്‍, ബിഹാറിന്റെ വികസനത്തിനായി സജീവമായി പ്രവര്‍ത്തിക്കും, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സംസ്‌കാരത്തിനും ഒരു പുതിയ വ്യക്തിത്വം നല്‍കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സമൃദ്ധമായ ജീവിതത്തിനായി ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ