ജഹാംഗീര്‍പുരിയില്‍ ഹിന്ദു മുസ്ലിം കൂട്ടായ്മയില്‍ സമാധാന യാത്ര; പുഷ്പവൃഷ്ടി നടത്തി സ്വീകരണം

ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയെ തുടര്‍ന്ന് സംഘര്‍ഷ ഭരിതമായ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹിന്ദു മുസ്ലിം കൂട്ടായ്മയില്‍ ദേശീയ പതാകയേന്തി ഇന്നലെ സമാധാന യാത്ര നടത്തി. ദേശീയ പതാകയ്‌ക്കൊപ്പം ഭരണഘടനാ ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കറിന്റെ ഫോട്ടോയും ഉയര്‍ത്തിയായിരുന്നു യാത്ര.

ഞായറാഴ്ച വൈകിട്ട് കുശല്‍ ചൗക്കില്‍ നിന്നാണ് പതാകയുമേന്തിയുള്ള യാത്ര് ആരംഭിച്ചത്. ബി ബ്ലോക്ക്, മാര്‍ക്കറ്റ്, മസ്ജിദ്, ക്ഷേത്രം, ജി ബ്ലോക്ക്, ഭൂമി ഘട്ട് എന്നീ പ്രദേശങ്ങളിലൂടെ റാലി കടന്നു പോയി. ഡല്‍ഹി പൊലീസിന്റെ അനുമതിയോടെയായിരുന്നു റാലി സംഘടിപ്പിച്ചത്. ഇരു സമുദായങ്ങളില്‍ നിന്നായി അമ്പതോളം ആളുകള്‍ റാലിയില്‍ പങ്കെടുത്തു. ഭാരത് മാതാ കീ ജയ്, ഹിന്ദു-മുസ്ലിം-സിഖ് എല്ലാവരും സഹോദരങ്ങളാണ് എന്നുമുള്ള മുദ്രാവാക്യങ്ങളും റാലിയില്‍ ഉയര്‍ന്നിരുന്നു.

ദേശീയ പതാകയേന്തിയുള്ള യാത്രയെ പുഷ്പവൃഷ്ടിയുമായാണ് ആളുകള്‍ സ്വീകരിച്ചത്. കനത്ത സുരക്ഷയാണ് പ്രദേശത്ത് പൊലീസ് ഒരുക്കിയിരുന്നത്. റാലി ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. പ്രദേശത്തെ സ്ഥിഗതികള്‍ ഇതുവരെ ശാന്തമായിട്ടില്ല. വരും ദിവസങ്ങളില്‍ സമാധാനം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് റാലിയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ