അയോദ്ധ്യയിൽ ഒരു മുഴം മുമ്പെ അഖിലേഷ്; പവൻ പാണ്ഡെ സ്ഥാനാർത്ഥി

അയോദ്ധ്യയിൽ എല്ലാവർക്കും മുൻപെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സമാജ്‌വാദി പാർട്ടി(എസ്‍പി). ബിജെപിയും കോൺഗ്രസുമെല്ലാം  സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉഴറുമ്പോഴാണ് അഖിലേഷ് ഒരു മുഴം നീട്ടിയെറിഞ്ഞത്.

അയോധ്യയിൽനിന്നു തന്നെ ജയിച്ച് 2012ലെ അഖിലേഷ് സർക്കാരിൽ മന്ത്രിയായിരുന്ന തേജ് നാരായൺ പാണ്ഡെ എന്ന പവൻ പാണ്ഡെയാണ് എസ്പി സ്ഥാനാർത്ഥി. അയോധ്യയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനവിധി തേടുമെന്നാണ് നേരത്തെ പ്രചാരണമുണ്ടായത്. എന്നാൽ, ഇതിനു നിൽക്കാതെ സ്വന്തം തട്ടകമായ ഗൊരക്പൂർ അർബൻ സീറ്റാണ് യോഗി തിരഞ്ഞെടുത്തത്. യോഗിക്ക് പകരം ഒരു  സ്ഥാനാർത്ഥിയെ ബിജെപി തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് എസ്പിയുടെ പ്രഖ്യാപനമെത്തുന്നത്. കോൺഗ്രസും ആരെ ഇറക്കുമെന്ന ചർച്ച തുടരുകയാണ്. ബിഎസ്പിക്കും ഇതുവരെ സ്ഥാനാർത്ഥിയായിട്ടില്ല.

ലഖ്‌നൗ സർവകലാശാലയിൽ വിദ്യാർത്ഥി നേതാവായിരുന്ന പവൻ പാണ്ഡെ എസ്പിയുടെ യുവനേതാക്കളിൽ പ്രമുഖനാണ്. 2012ലാണ് അയോധ്യയിൽനിന്ന് ജയിച്ച് ഉത്തർപ്രദേശ് നിയമസഭയിലെത്തുന്നത്. 2017ലും മത്സരിച്ചെങ്കിലും ബിജെപിയുടെ വേദ് പ്രകാശ് ഗുപ്തയോട് തോൽക്കുകയായിരുന്നു.

മറ്റു പാർട്ടികളെല്ലാം ഏറെ പ്രാധാന്യത്തോടെയാണ് അയോധ്യയെ കാണുന്നതെങ്കിലും എസ്പിയും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കുമിത്. ബിജെപിയുടെ ലല്ലു സിങ് ആയിരുന്നു ദീർഘകാലം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.  2012ൽ ലല്ലുവിനെതിരെ പവൻ പാണ്ഡെ അട്ടിമറി ജയം നേടുകയായിരുന്നു. 13-15 ശതമാനമാണ് മണ്ഡലത്തിലെ യാദവ-ബ്രാഹ്‌മണ വോട്ട്. മുസ്‌ലിം വോട്ടർമാർ 18-20 ശതമാനവും വരും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക